അല്‍ഷിമേഴ്സ് ചികിത്സയില്‍ നിര്‍ണായക കണ്ടെത്തലുമായി തൃശ്ശൂര്‍ ജൂബിലി ഗവേഷണകേന്ദ്രത്തിലെ ഗവേഷകര്‍,

തൃശ്ശൂര്‍: മുതിര്‍ന്ന പൗരന്മാരില്‍ ഒൻപതതില്‍ ഒരാള്‍ക്ക് കണ്ടുവരുന്ന അല്‍ഷിമേഴ്സ് ചികിത്സയില്‍ വലിയ മാറ്റം വരുത്താവുന്ന കണ്ടുപിടിത്തവുമായി കേരളത്തിലെ ഗവേഷകര്‍.ഇന്ത്യൻ പുകയില' എന്നറിയപ്പെടുന്ന ലോബെലിയ ഇൻഫ്ളാറ്റ ചെടിയില്‍നിന്നുള്ള തന്മാത്ര തലച്ചോറിലെ നാഡീകോശങ്ങളിലെ മാംസ്യതന്മാത്രകളുമായി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. ഇതുവഴി തലച്ചോറിലെ നാഡീകോശങ്ങളെ സംരക്ഷിക്കാൻ കഴിയുമെന്നാണ് വ്യക്തമായത്.

എലികളില്‍നിന്ന് വേര്‍തിരിച്ചെടുത്ത മസ്തിഷ്കകോശങ്ങളിലായിരുന്നു പഠനം. എലികളുടെ മസ്തിഷ്കകോശങ്ങളില്‍ നടത്തിയ പഠനങ്ങള്‍ പ്രസിദ്ധീകരിച്ചു. ഐ.സി.എം.ആര്‍., സ്പൈസസ് ബോര്‍ഡ് എന്നിവയുടെ സഹായധനത്തോടെ നടത്തിയ പഠനത്തില്‍ ഡോ. രമ്യാ ചന്ദ്രൻ, ഡോ. ദിലീപ് വിജയൻ (ഇരുവരും തൃശ്ശൂര്‍ ജൂബിലി ഗവേഷണകേന്ദ്രം), ഡോ. ജയദേവി വാര്യര്‍, ഡോ. സദാശിവൻ (ഇരുവരും ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി വിഭാഗം, കണ്ണൂര്‍ സര്‍വകലാശാല), ഡോ. ഓംകുമാര്‍ (രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി) എന്നിവരാണ് പങ്കെടുത്തത്.

മസ്തിഷ്കകോശങ്ങള്‍ നശിച്ചുപോകുകയും അതുവഴി ഓര്‍മ നഷ്ടപ്പെടുന്നതുമായ അവസ്ഥയാണ് അല്‍ഷിമേഴ്സ്. വ്യത്യസ്തങ്ങളായ രോഗാവസ്ഥയും രോഗലക്ഷണങ്ങളും ചികിത്സയെ സങ്കീര്‍ണമാക്കുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !