റാഞ്ചി: 11ാം ക്ലാസ് വിദ്യാര്‍ഥിയെ കൊന്ന് കിണറ്റില്‍ തള്ളി സഹപാഠികള്‍. ദിവസങ്ങള്‍ക്ക് മുൻപ് കാണാതായ കുട്ടിയുടെ മൃതദേഹം ആറ് ദിവസത്തിന് ശേഷം വെള്ളിയാഴ്ച കണ്ടെത്തിയതോടെയാണ് കൊലപാതകവിവരം പുറത്തുവരുന്നത്.ജാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലെ ഇചക് പ്രദേശത്താണ് സംഭവം. പ്രദേശത്തെ ഒരു പ്രമുഖ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ഥിയായ കുട്ടിയെ, വാക്കുതര്‍ക്കത്തിനിടെയാണ് സഹപാഠികള്‍ വകവരുത്തിയത്. തുടര്‍ന്ന് കിണറ്റില്‍ തള്ളുകയായിരുന്നു.
ജനുവരി ആറിന് തര്‍ക്കം പരിഹരിക്കാൻ സഹപാഠികളില്‍ ചിലര്‍ക്കൊപ്പം വിദ്യാര്‍ഥി പുറത്തുപോയെങ്കിലും വീട്ടില്‍ തിരിച്ചെത്തിയില്ലെന്ന് കോറ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഓഫീസര്‍ നിഷി കുമാരി പറഞ്ഞു. തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്കി.
അന്വേഷണം ആരംഭിച്ച പൊലീസ് ആറ് ദിവസത്തിനു ശേഷം വിദ്യാര്‍ഥിയുടെ മൃതദേഹം പ്രദേശത്തെ ഒരു കിണറ്റില്‍ നിന്നും കണ്ടെടുക്കുകയായിരുന്നു. മാതാപിതാക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും യഥാര്‍ഥ മരണകാരണം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂ.
അന്വേഷണത്തെ തെറ്റിദ്ധരിപ്പിക്കാനാണ് മൃതദേഹം കിണറ്റില്‍ തള്ളിയതെന്നും പൊലീസ് ഉദ്യോഗസ്ഥ കൂട്ടിച്ചേര്‍ത്തു. കൊലപാതകവുമായി ബന്ധപ്പെട്ട് സഹപാഠികളില്‍ രണ്ട് പേര് അറസ്റ്റിലായി. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാണെന്നും പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.