വീടുകയറി ആക്രമണത്തില്‍ പരുക്കേറ്റ വീട്ടമ്മ മരിച്ചു: പ്രതി അറസ്‌റ്റില്‍,,

 അമ്പലപ്പുഴ: വീട്ടില്‍ക്കയറി നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് വാടയ്ക്കല്‍വെളിയില്‍ പ്രസന്ന(64)യാണു ബുധനാഴ്ച വൈകുന്നേരം അഞ്ചോടെ മരിച്ചത്.

കേസിലെ പ്രതി 17-ാം വാര്‍ഡ് കയറ്റുകാരൻപറമ്ബുവീട്ടില്‍ സുധി(സുധിയപ്പൻ-41) റിമാൻഡിലാണ്. ഇയാള്‍ക്കെതിരേ കൊലപാതകക്കേസ് ചുമത്തി. മറ്റൊരു കൊലക്കേസിലും പ്രതിയാണ്. ആക്രമണത്തില്‍ പ്രസന്നയുടെ മകൻ വിനീഷി(36)നും പരിക്കേറ്റിരുന്നു.

ശനിയാഴ്ച വൈകുന്നേരം നാലരയ്ക്കായിരുന്നു സംഭവം. സുധിയുടെ ഭാര്യ ഒരുമാസംമുൻപ് വിനീഷിന്റെകൂടെ ഇറങ്ങിവന്നതാണു വൈരാഗ്യത്തിനു കാരണമെന്നു പോലീസ് പറഞ്ഞു. ഇവര്‍ വിനീഷിന്റെ വീട്ടിലാണു താമസം. മക്കള്‍ സുധിയുടെ കൂടെയും.

സുധിയുടെ മകന്റെ ചികിത്സയ്ക്കായി നാട്ടുകാരില്‍നിന്നു സമാഹരിച്ച തുക ഭാര്യയുടെ അക്കൗണ്ടിലാണ് ഇട്ടിരുന്നത്. പൈസ ചോദിക്കാനാണു പ്രസന്നയുടെ വീട്ടിലെത്തിയതെന്നാണു സുധിയുടെ മൊഴി. തര്‍ക്കത്തെത്തുടര്‍ന്ന് ഇരുമ്ബുപൈപ്പുകൊണ്ട് പ്രസന്നയുടെ തലയ്ക്കടിച്ച്‌ രക്ഷപ്പെടുകയായിരുന്നു. തടയാൻ ശ്രമിച്ചപ്പോഴാണു വിനീഷിനു പരിക്കേറ്റത്.തുടര്‍ന്ന് നാട്ടുകാരാണു പ്രതിയെ പുന്നപ്ര പോലീസിനു കൈമാറിയത്. 

ഇയാള്‍ പ്രതിയായ പുന്നമട അഭിലാഷ് വധക്കേസില്‍ വിചാരണ നടന്നുവരുകയാണ്. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു പ്രസന്ന. നേരത്തേതന്നെ ഇവര്‍ക്കു കാഴ്ചയും ചലനശേഷിയും കുറവായിരുന്നു. മോര്‍ച്ചറിയിലുള്ള മൃതദേഹം വ്യാഴാഴ്ച പോസ്റ്റുമോര്‍ട്ടം നടത്തി.. ഭര്‍ത്താവ്: പരേതനായ ബാബു. മക്കള്‍: വിനോദ്, വിനീഷ്, വിനിത. മരുമക്കള്‍: സുചിത്ര, സനല്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

മുടി വളരുന്ന അത്ഭുതരൂപം.. വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹം.. 𝕋ℍ𝔸ℕ𝕂𝔼𝕐 Church | തങ്കിപ്പള്ളി

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !