തമിഴ്നാട്ടില്‍ ഗർഭിണിയായ ഭാര്യയെ ഭർത്താവ് ബസ്സില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി. ദിണ്ടിഗല്‍ ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവം.,
അഞ്ച് മാസം ഗർഭിണിയായ 19 കാരി വളർമതിയാണ് മരിച്ചത്. പ്രതി പാണ്ഡ്യനെ (24) പൊലീസ് അറസ്റ്റ് ചെയ്തു.ദിണ്ടിഗലില്‍ നിന്ന് പൊന്നമരാവതിയിലേക്ക് സർക്കാർ ബസില്‍ യാത്ര ചെയ്യുകയായിരുന്നു ദമ്പതികള്‍. ഇതിനിടെ മദ്യലഹരിയിലായിരുന്ന പാണ്ഡ്യൻ വളർമതിയുമായി വഴക്കിട്ടു. തർക്കം മൂർച്ഛിച്ചതോടെ, പാണ്ഡ്യൻ ഭാര്യയെ ഓടുന്ന ബസില്‍ നിന്ന് ചവിട്ടി തള്ളിയിടുകയായിരുന്നു എന്നാണ് വിവരം.
യാത്രക്കാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസെടുത്ത പൊലീസ് പാണ്ഡ്യനെ അറസ്റ്റ് ചെയ്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.