350 മുതല്‍ 450 വരെ നീളം; ഹമാസിന്‍റെ തുരങ്ക ശൃംഖലക്ക് വിചാരിച്ചതിനെക്കാള്‍ വലിപ്പമുണ്ടെന്ന് ഇസ്രായേല്‍, '

ടെല്‍ അവിവ്: ഹമാസിന്‍റെ ഗസ്സയിലെ തുരങ്ക ശൃംഖല 350 മുതല്‍ 450 മൈല്‍ വരെ നീളമുള്ളതാണെന്ന് മുതിര്‍ന്ന ഇസ്രായേല്‍ പ്രതിരോധ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ന്യൂയോര്‍ക്ക് ടൈംസ് ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.5,700 പ്രവേശന കവാടങ്ങളും ഈ തുരങ്കങ്ങള്‍ക്കുണ്ടെന്ന് മുതിര്‍ന്ന ഇസ്രായേലി ഉദ്യോഗസ്ഥര്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.തെക്കൻ ഗസ്സയില്‍ ഖാൻ യൂനിസിന് കീഴില്‍ ഏകദേശം 100 മൈല്‍ തുരങ്കങ്ങള്‍ ഉണ്ടെന്ന് ഇസ്രായേല്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ പത്രം റിപ്പോര്‍ട്ട് ചെയ്തു. 

"ഗസ്സയെ ഒരു കോട്ടയാക്കി മാറ്റാൻ കഴിഞ്ഞ 15 വര്‍ഷമായി ഹമാസ് സമയവും വിഭവങ്ങളും ഉപയോഗിച്ചു,"മിഡില്‍ ഈസ്റ്റില്‍ വ്യാപകമായി ജോലി ചെയ്തിട്ടുള്ള മുൻ സി.ഐ.എ ആരോണ്‍ ഗ്രീൻസ്റ്റോണ്‍ പറഞ്ഞു. ഹമാസിന്‍റെ സൈനിക നേതാവ് യഹ്യ സിൻവാറിനായി ഇസ്രായേല്‍ സൈന്യം അവരുടെ ഏറ്റവും തീവ്രമായ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

ഖാന്‍ യൂനിസില്‍ മാത്രം തുരങ്കത്തിന്‍റെ വാതിലുകള്‍ നിര്‍മിക്കുന്നതിനും ഭൂഗര്‍ഭ വര്‍ക് ഷോപ്പുകള്‍ക്കുമായി ഹമാസ് ഒരു മില്യണ്‍ ഡോളര്‍ മാറ്റിവച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗസ്സയില്‍ അവശേഷിക്കുന്ന 130 ബന്ദികളില്‍ പലരും വിശാലമായ തുരങ്ക ശൃംഖലയില്‍ എവിടെയോ തടവിലാക്കപ്പെട്ടതായി ഇസ്രായേല്‍ സംശയിക്കുന്നു. 

കമാൻഡര്‍മാര്‍ ഉപയോഗിക്കുന്ന തുരങ്കങ്ങള്‍ കൂടുതല്‍ ആഴമേറിയതും സൗകര്യപ്രദവുമാണ്. മാത്രമല്ല ഭൂമിക്കടിയില്‍ കൂടുതല്‍ സമയം ചെലവഴിക്കാനും സാധിക്കുന്ന തരത്തിലുള്ളതാണ്. പ്രവേശന കവാടങ്ങളുടെ ഭിത്തികളില്‍ ബോംബുകള്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് ഒരു ഐഡിഎഫ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 

തുരങ്കങ്ങള്‍ പൊളിക്കാൻ വര്‍ഷങ്ങളെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.ഇസ്രായേല്‍ സേനയ്ക്ക് അവയെ നശിപ്പിക്കുന്നതിന് മുമ്ബ് ഭൂഗര്‍ഭ പാതകള്‍ മാപ്പ് ചെയ്യുകയും ബൂബി ട്രാപ്പുകളും ബന്ദികളും ഉണ്ടോയെന്ന് പരിശോധിക്കുകയും വേണം.

ഹമാസ് 6,000 ടണ്‍ കോണ്‍ക്രീറ്റും 1,800 ടണ്‍ സ്റ്റീലും വിപുലമായ തുരങ്ക ശൃംഖലയ്ക്കായി ഉപയോഗിച്ചതായി കഴിഞ്ഞ ആഴ്ച ഐഡിഎഫ് വ്യക്തമാക്കിയിരുന്നു. തുരങ്കനിര്‍മാണത്തിനായി ഹാമസ് ദശലക്ഷക്കണക്കിന് ഡോളര്‍ ചെലവഴിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

നവംബര്‍ അവസാനത്തില്‍ വെടിനിര്‍ത്തല്‍ കരാറില്‍ മോചിപ്പിക്കപ്പെട്ട നിരവധി ബന്ദികള്‍ തുരങ്കങ്ങള്‍ക്കുള്ളില്‍ തടവിലാക്കപ്പെട്ടതായി പറഞ്ഞിരുന്നു. ഗസ്സ മുനമ്ബിലുടനീളം ഹമാസ് തുരങ്കങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഇസ്രായേല്‍ പറയുന്നു. ഇത് എൻക്ലേവിലുടനീളം ആയുധങ്ങളും പോരാളികളെയും കടത്താൻ വളരെക്കാലമായി ഉപയോഗിക്കുന്നവയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

മുടി വളരുന്ന അത്ഭുതരൂപം.. വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹം.. 𝕋ℍ𝔸ℕ𝕂𝔼𝕐 Church | തങ്കിപ്പള്ളി

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !