ഛത്തീസ്ഗഡ്: അയോധ്യയിലെ പ്രാണപ്രതിഷ്ഠാദിനത്തില്‍ ഹിന്ദു ദൈവങ്ങളില്‍ വിശ്വസിക്കരുതെന്നും ബുദ്ധമതം സ്വീകരിക്കണമെന്നും വിദ്യാര്‍ഥികളെ കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച സര്‍ക്കാര്‍ സ്കൂളിലെ പ്രധാന അധ്യാപകന് അറസ്റ്റില്‍. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. ഛത്തീസ്ഗഡ് ബിലാസ്പൂരിലാണ് സംഭവം
ശിവന്, രാമന്, കൃഷ്ണന് തുടങ്ങിയ ഹിന്ദു ദൈവങ്ങളെ ആരാധിക്കരുതെന്നും ബുദ്ധമതം പിന്തുടരണമെന്നുമായിരുന്നു അദ്ദേഹം പ്രതിജ്ഞ ചൊല്ലിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. രൂപേഷ് ശുക്ലയെന്നയാളുടെ പരാതിയിലാണ് നടപടിയെന്നും പൊലീസ് പറഞ്ഞു. അധ്യാപകന് പ്രതിജ്ഞ ചൊല്ലിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഞായറാഴ്ചയാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.
മതവികാരം വ്രണപ്പെടുത്തുക, തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.