നമുക്കെന്തിനാണ് 80 വയസുള്ള പ്രസിഡന്റ് സ്ഥാനാർഥി? എതിരാളി നിക്കി ഹേലി.

ന്യൂ ഹാംപ്‌ഷെയറിൽ റിപ്പബ്ലിക്കൻ പ്രൈമറിക്കു മുൻപുള്ള പ്രചാരണത്തിലാണ് ട്രംപിന്റെ ഏക എതിരാളിയായ ഹേലി ആക്രമണം കടുപ്പിച്ചത്. 

"നമുക്കെന്തിനാണ് 80 വയസുള്ള പ്രസിഡന്റ് സ്ഥാനാർഥി?" അവർ ചോദിച്ചു. ട്രംപും ബൈഡനും നിയമകുരുക്കുകളിൽ ആണെന്ന് അവർ ചൂണ്ടിക്കാട്ടി. "നമുക്ക് അമേരിക്കയെ സ്നേഹിക്കയും രാജ്യത്തിൻറെ കാര്യങ്ങളിൽ ശ്രദ്ധ വയ്ക്കുകയും ചെയ്യുന്ന നേതാക്കളെ മതി." 

പ്രസിഡന്റ് ജോ ബൈഡനും മുൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപും ഒന്നു പോലെ അമേരിക്കൻ ജനാധിപത്യത്തിനു ഭീഷണിയാണെന്നു നിക്കി ഹേലി.

അയോവയിൽ മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെട്ട ഹേലി ന്യൂ ഹാംപ്‌ഷെയർ സർവേകളിൽ ട്രംപിനോടൊപ്പം ഓടിയെത്തുന്നതായാണ് സൂചന. റോൺ ഡിസാന്റിസ് ഈ പ്രൈമറിയിൽ മത്സരിക്കുന്നില്ല. സ്വതന്ത്ര വോട്ടർമാർ അകമഴിഞ്ഞു സഹായിച്ചാൽ ഹേലിക്കു അട്ടിമറി വിജയം ഉണ്ടാവാം. ഏറ്റവും ഒടുവിലത്തെ സർവേയിൽ കാണുന്നത് ഹേലി ബൈഡനെ 3% വോട്ടിനു തോൽപിക്കും എന്നാണ്.

എന്നാൽ ട്രംപിനോ ഡിസന്റിസ്‌നോ അത് സാധ്യമല്ലെന്നു വെള്ളിയാഴ്ച പുറത്തു വന്ന മാറിസ്ററ് ന്യൂ ഹാംപ്‌ഷെയർ പോൾ പറയുന്നു.  ഹേലി 47%, ബൈഡൻ 44% എന്നിങ്ങനെ കാണുന്ന സർവേയിൽ ബൈഡനു ഡിസാന്റിസിന്റെ മേൽ 51-42 ലീഡുണ്ട്. ട്രംപിനെതിരെ 52-45 ആണ് സ്കോർ.

അമേരിക്ക ഒരിക്കലൂം വർണ-വംശീയ രാജ്യമല്ലെന്ന് ഹേലി ഫോക്സ് ന്യൂസിൽ പറഞ്ഞു. ആ വഴിക്കുള്ള ട്രംപിന്റെ പ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു അവർ. റിപ്പബ്ലിക്കൻ പാർട്ടി വർഗീയവാദികളാണോ എന്നും ചോദ്യം ഉന്നയിച്ചിരുന്നു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !