തൃശ്ശൂർ: ഹൈക്കോടതിവരെയെത്തിയ കേരളവർമകോളേജ് യൂണിയൻ തിരഞ്ഞെടുപ്പുവിവാദങ്ങൾക്ക് ശനിയാഴ്ച ഉച്ചയോടെ അവസാനമാകും.
ഹൈക്കോടതിനിർദേശമനുസരിച്ച് രാവിലെ ഒൻപതിന് ചെയർമാൻ സ്ഥാനത്തേക്കുള്ള വോട്ടെണ്ണൽ തുടങ്ങും. സി.സി.ടി.വി. ക്യാമറയുള്ള പ്രിൻസിപ്പലിന്റെ റൂമിലേക്ക് കൗണ്ടിങ് സെൻർ മാറ്റിയതായി കോളേജ് അധികൃതർ പറഞ്ഞു.
അഞ്ച് അധ്യാപകരും നാലു ജീവനക്കാരും വോട്ടെണ്ണലിന് നേതൃത്വം നൽകും. റിട്ടേണിങ് ഓഫീസർക്കു പുറമേ, പ്രിൻസിപ്പൽ നിരീക്ഷകനാകും. മുഴുവൻ വോട്ടെണ്ണൽ നടപടികളും ക്യാമറയിൽ പകർത്തും.നേരത്തേ ചെയർമാനായി പ്രഖ്യാപിച്ച എസ്.എഫ്.ഐ. സ്ഥാനാർഥി കെ.എസ്. അനിരുദ്ധന്റെ ഫലം ഹൈക്കോടതി റദ്ദുചെയ്തിരുന്നു. വോട്ടെണ്ണലിൽ കൃത്രിമാരോപിച്ച് കെ.എസ്.യു. സ്ഥാനാർഥി എസ്. ശ്രീക്കുട്ടൻ കോടതിയെ സമീപിച്ചതിനെത്തുടർന്നാണിത്.
ആദ്യം ഒരു വോട്ടിനു വിജയിച്ച ശ്രീക്കുട്ടൻ റീക്കൗണ്ടിങ്ങിൽ പരാജയപ്പെട്ടതോടെയാണ് തിരഞ്ഞെടുപ്പ് വിവാദമായത്. ഒരു വോട്ടിന് പിന്നിലായതോടെ എസ്.എഫ്.ഐ.യാണ് റീ കൗണ്ടിങ് ആവശ്യപ്പെട്ടത്.
രാത്രിയിലേക്ക് വോട്ടെണ്ണൽ നീളുകയും അതിനിടെ പലതവണ കറന്റ് പോകുകയും ചെയ്തതിനാൽ ശ്രീക്കുട്ടൻ വോട്ടെടുപ്പ് നിർത്തിവയ്ക്കാൻ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, അന്നുതന്നെ വോട്ടെണ്ണൽ പൂർത്തിയാക്കി. അർധരാത്രിയോടെയായിരുന്നു ഫലപ്രഖ്യാപനം. വീണ്ടും വോട്ടെണ്ണിയപ്പോൾ 10 വോട്ടുകൾക്കാണ് ശ്രീക്കുട്ടൻ പരാജയപ്പെട്ടത്.
പിന്നീട് രണ്ടു വോട്ടിന് ആദ്യഘട്ടത്തിൽത്തന്നെ എസ്.എഫ്.ഐ. വിജയിച്ചതായുള്ള ടാബുലേഷൻ ഷീറ്റ് പുറത്തുവന്നതും ഏറെ ചർച്ചയായി. ആദ്യഘട്ടത്തിൽത്തന്നെ ജയിച്ചിരുന്നുവെങ്കിൽ എന്തിന് എസ്.എഫ്.ഐ. റീകൗണ്ടിങ് ആവശ്യപ്പെട്ടുവെന്നായിരുന്നു കെ.എസ്.യു.വിന്റെ ചോദ്യം.
തിരഞ്ഞെടുപ്പ് റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കളക്ടറേറ്റിനു മുൻപിൽ നിരാഹാരസമരവും നടത്തിയിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.