വൈക്കം കെപിപിഎല്ലിൽ മൂന്നു മാസത്തിനിടെ വീണ്ടും തീപിടുത്തം,' അറ്റകുറ്റ പണികൾക്ക് ഇതുവരെ ചെലവായത് 5 കോടി രൂപയെന്ന് റിപ്പോർട്ടുകൾ ...

വെള്ളൂർ ; കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിൽ (കെപിപിഎൽ) മൂന്നു മാസത്തിനിടെ വീണ്ടും തീപിടിത്തം. യൂട്ടിലിറ്റി പ്ലാന്റിലെ ബോയ്‌ലറിലേക്കു കൽക്കരി എത്തിക്കുന്ന കൺവെയർ ബെൽറ്റും മോട്ടറും കത്തിനശിച്ചു. ബോയ്‌ലർ ഉൾപ്പെടെ പ്രധാന ഭാഗങ്ങൾ സുരക്ഷിതമാണെന്നു കമ്പനി മാനേജ്മെന്റ് അറിയിച്ചു. ഇന്നലെ പുലർച്ചെ 4.45നാണു തീപടർന്നത്.

കടുത്തുരുത്തി, പിറവം എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ യൂണിറ്റുകൾ ചേർന്ന് ആറരയോടെ തീ പൂർണമായും കെടുത്തി.  കൽക്കരിയിൽനിന്നു കൺവെയർ ബെൽറ്റിലേക്കു തീപടർന്നതാകാമെന്നാണു കരുതുന്നത്. 

ഒരു ലക്ഷം രൂപയുടെ നഷ്ടമെന്ന് അഗ്നിരക്ഷാസേനയുടെ കണക്കുകൂട്ടൽ.  നഷ്ടത്തിന്റെ കണക്ക് കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അറ്റകുറ്റപ്പണി തീർത്ത് രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ പ്രവർത്തനം തുടങ്ങാൻ സാധിക്കുമെന്ന് അധികൃതർ പറഞ്ഞു. 

ഒക്ടോബർ അഞ്ചിനു കെപിപിഎല്ലിലെ പേപ്പർ മെഷീൻ പ്ലാന്റിൽ വൻ‌ അഗ്നിബാധയുണ്ടായിരുന്നു. 6 അഗ്നിരക്ഷാ യൂണിറ്റുകൾ മൂന്നര മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് അന്നു തീയണച്ചത്.  5 കോടി രൂപ മുടക്കി അറ്റകുറ്റപ്പണിപൂർത്തിയാക്കി ഈ മാസം ആദ്യത്തോടെയാണു പേപ്പർ നിർമാണം വീണ്ടും ആരംഭിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !