എൻഡിഎ ക്യാമ്പിലേക്ക് കണ്ണുവെച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ്‌കുമാർ,' ജനതാദള്‍ (യു) നേതൃത്വം വീണ്ടും ഏറ്റെടുത്ത് നിതീഷ്

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ജനതാദള്‍ (യു) നേതൃത്വത്തില്‍ മാറ്റം. ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടി ദേശീയ എക്‌സിക്യുട്ടീവ് ഏകകണ്ഠമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വീണ്ടും ജെഡിയു അധ്യക്ഷനായി തിരഞ്ഞെടുത്തു.


പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തുനിന്ന് ലാലന്‍ സിങ് എന്നറിയപ്പെടുന്ന രാജീവ് രഞ്ജന്‍ സിങ് രാജിവെച്ച് മിനിറ്റുകള്‍ക്കകമാണ് നിതീഷ് സ്ഥാനം ഏറ്റെടുത്തത്.പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും താത്പര്യം മുന്‍നിര്‍ത്തി ദേശീയ എക്‌സിക്യുട്ടീവ് ആവശ്യപ്പെട്ടത് പ്രകാരമാണ് നിതീഷ് കുമാര്‍ ചുമതലയേറ്റെടുത്തതെന്ന് ജെഡിയു ബിഹാര്‍ അധ്യക്ഷന്‍ ഉമേഷ് കുശ്‌വാഹ പ്രതികരിച്ചു.

നിതീഷ് കുമാറിനെ അധ്യക്ഷ സ്ഥാനത്തേക്ക് പുനരവരോധിക്കുന്നതിനായി ലാലന്‍ സിങ് സ്ഥാനമൊഴിയുമെന്ന് ദിവസങ്ങളായി അഭ്യൂഹങ്ങളുണ്ടായിരുന്നു. നിതീഷുമായി അടുത്ത കാലത്തായി ലാലന്‍ സിങ് അകല്‍ച്ചയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സഖ്യകക്ഷിയായ ആര്‍ജെഡിയുമായുള്ള അദ്ദേഹത്തിന്റെ അടുപ്പമാണ് ഈ അകല്‍ച്ചയ്ക്ക് പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ കാലങ്ങളില്‍ മുന്നണികള്‍ മാറിമാറി ചുവടുവെച്ച നിതീഷിനും ജെഡിയുവിനും ഏതെങ്കിലും ഘട്ടത്തില്‍ ബിജെപി സഖ്യത്തിലേക്ക് മടങ്ങേണ്ടി വന്നാല്‍ ലാലന്‍ സിങ് അതിന് തടസ്സമാകുമെന്ന ഭയവുമുണ്ടെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കടുത്ത ബിജെപി വിരുദ്ധ നേതാവ് കൂടിയാണ് ലാലന്‍ സിങ്.

ഇന്ത്യ സഖ്യത്തിന് മുന്‍കൈ എടുത്ത നിതീഷ് അടുത്ത കാലത്തായി മുന്നണിയോട് അകല്‍ച്ച കാണിക്കുന്നുണ്ട്. ഡല്‍ഹിയില്‍ അവസാനമായി ചേര്‍ന്ന ഇന്ത്യ മുന്നണിയുടെ യോഗത്തിന് ശേഷം നിതീഷ് എന്‍ഡിഎയിലേക്ക് മടങ്ങിയേക്കുമെന്ന പ്രചാരണങ്ങളുണ്ടായിരുന്നു. 

ഇന്ത്യ സഖ്യത്തില്‍ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയാണ് നിതീഷിനുള്ളത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേര് നിര്‍ദേശിച്ചതും അനിഷ്ടങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !