ഇടുക്കി: കട്ടപ്പന നെടുങ്കണ്ടം സ്വദേശിയായ പിന്നോക്ക വിഭാഗത്തിൽപ്പെട്ട പതിനേഴുകാരിയെ പീഡിപ്പിച്ച പ്രതികൾ അറസ്റ്റിൽ.
പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച നെടുങ്കണ്ടം കോമ്പയാർ കരയിൽ മുരുകൻപാറ ഭാഗത്ത് താമസിക്കുന്ന ആഷിക്(23), സഹായിച്ച സുഹൃത്ത് അനേഷ് (21), പ്രായപൂർത്തിയാകാത്ത മറ്റൊരു സുഹൃത്ത് എന്നിവരാണ് നെടുങ്കണ്ടം പൊലീസിൻ്റെ പിടിയിലായത്. പെൺകുട്ടിയുടെ ആൺസുഹൃത്ത് ആഷിക്കും ഇയാളുടെ സുഹൃത്ത് അനേഷും പ്രായപൂർത്തിയാകാത്ത മറ്റൊരാളും ചേർന്ന് മദ്യപിച്ചു.തുടർന്ന് ഇവർ പെൺകുട്ടിയെ ഇവിടേക്ക് വിളിച്ചുവരുത്തുകയും കൂടിയ അളവിൽ മദ്യം നൽകുകയുമായിരുന്നു. ഇതിനുശേഷം പ്രായപൂർത്തിയാകാത്ത ആളും അനേഷും വീട്ടിലേക്ക് മടങ്ങി. എന്നാൽ കൂടിയ അളവിൽ മദ്യം കഴിച്ച പെൺകുട്ടി ബോധരഹിതയായിരുന്നു. സുഹൃത്തുക്കൾ പോയതിനുശേഷം ആഷിക് ബോധരഹിതയായി കിടന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ സ്വന്തം മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.
പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷണം നടത്തി.വീട്ടിലുണ്ടായിരുന്ന പെൺകുട്ടിയുടെ മൊബൈലിലേക്ക് വന്ന കോളിൽ സഹോദരി തിരിച്ചു വിളിച്ചു. ഫോൺ എടുത്ത ആഷികിന്റെ മറ്റൊരു സുഹൃത്ത് പെൺകുട്ടി ആഷികിനൊപ്പം ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന് അറിയിക്കുകയും ഇയാൾ ആഷികിനെ ഫോണിൽ ബന്ധപ്പെടുകയുമായിരുന്നു.
അപ്പോഴാണ് പെൺകുട്ടി അമിതമായി മദ്യം കഴിച്ചെന്നും ബോധരഹിതയായി കിടക്കുകയാണ് എന്നും ആഷിഖ് സുഹൃത്തിനോട് വെളിപ്പെടുത്തിയത്. സഹായത്തിന് എത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഇയാൾ മറ്റൊരു സുഹൃത്തിനെയും കൂട്ടി പെൺകുട്ടിയെ ബൈക്കിൽ കയറ്റി ഇരുത്തി വീടിനു മുന്നിലെത്തിച്ച് വീട്ടുകാരെ വിവരമറിയിച്ച മടങ്ങിപ്പോയി. തുടർന്ന് വീട്ടുകാരാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് നെടുങ്കണ്ടം പോലീസിൽ പരാതിപ്പെടുകയായിരുന്നു.
ആശുപത്രിയിൽ നടത്തിയ വിശദമായ പരിശോധനയിലാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്. തുടർന്ന് നെടുങ്കണ്ടം പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു.ബലാൽസംഗം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ, പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം, ഐടി ആക്ട് തുടങ്ങിയ വകുപ്പുകളാണ് പെൺകുട്ടിയെ പീഡിപ്പിച്ച ആഷിഖിനെതിരെ ചുമത്തിയിരിക്കുന്നത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മദ്യം നൽകിയത് അടക്കമുള്ള വകുപ്പുകൾ മറ്റു രണ്ടു സുഹൃത്തുക്കൾക്കെതിരെയും ചുമത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഇവരെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി വിശദമായ അന്വേഷണം നടത്തുമെന്ന് കട്ടപ്പന ഡിവൈഎസ്പി നിഷാദ് മോൻ പറഞ്ഞു. പെൺകുട്ടി ഇപ്പോഴും ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.