കൊല്ലം; നവകേരള സദസ്സിന്റെ ഭാഗമായി പുനലൂരിൽ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ കനത്ത പൊലീസ് സുരക്ഷ ഭേദിച്ചു ബാരിക്കേഡ് മറികടന്നു വേദിക്കു സമീപത്തേക്കു പാഞ്ഞടുത്തു പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ച യുവാവിനെ കത്തിക്കുത്തുകേസിൽ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു.
കരവാളൂർ നരിക്കൽ സ്വജേശി ഹരിലാൽ (33) ആണു പിടിയിലായത്. കഴിഞ്ഞ ദിവസം പുനലൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് സമീപം ഇടമൺ ലക്ഷംവീട് വലിയവിള പടിഞ്ഞാറ്റേതിൽ വീട്ടിൽ ഷാജഹാനെ കുത്തിപരുക്കേൽപ്പിച്ച കേസിലാണു ഹരിലാൽ പിടിയിലായതെന്നു പൊലീസ് പറഞ്ഞു.
ബസ് സ്റ്റാൻഡിന് സമീപം വച്ച് ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായി. ഇതേ തുടർന്നു ഹരിലാൽ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ചു ഷാജഹാനെ ഗുരുതരമായി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
പിങ്ക് പൊലീസിന്റെ വാഹനം ആക്രമിച്ചത് ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയാണ് ഹരിലാൽ എന്നും പൊലീസ് അറിയിച്ചു. പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.