ഭുവനേശ്വര്‍: യുവാവും നാല് സുഹൃത്തുക്കളും ചേര്‍ന്ന് സഹോദരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി.
സഹോദരന്റെ ഭാര്യയുമായി യുവാവിന് അവിഹിതബന്ധമുണ്ടെന്ന് അനിയത്തി മനസിലാക്കിയിരുന്നു. ഇത് അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം മറ്റുള്ളവരെ അറിയിക്കുമെന്ന് യുവതി സഹോദരനോട് പറയുകയും ചെയ്തിരുന്നു. ഇതാണ് സഹോദരിയെ കൊലപ്പെടുത്താന്‍ കാരണമായത്.
സംഭവദിവസം യുവതി വിറക് ശേഖരിക്കാനായി കാട്ടില്‍ പോയിരുന്നു. സഹോദരനും പശുക്കളുമായി അവിടെയുണ്ടായിരുന്നു. യുവതിയെ കാട്ടില്‍ കണ്ടതിന് പിന്നാലെ സഹോദരന് സുഹൃത്തുക്കളെ അവിടേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
മദ്യലഹരിയിലായിരുന്ന ഇവര്‍ യുവതിയെ മാറി മാറി ബലാത്സംഗം ചെയ്തു. ആക്രമണം യുവതി ചെറുത്തുനിന്നതോടെ കഴുത്തുഞെരിച്ച മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിന് പിന്നാലെ യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് സഹോദരന് പൊലീസില്‍ പരാതി നല്കി. പിറ്റേദിവസം കാട്ടില്‍ അഴുകിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പോസ്റ്റ്മോര്‍ട്ടത്തില്‍ യുവതിയെ ഒന്നിലധികം പേര് ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതായി കണ്ടെത്തിയതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.