പലസ്തീൻ റാലികളുടെ മറവില്‍ വര്‍ഗീയ കോമരങ്ങളെ സിപിഐഎം എഴുന്നള്ളിച്ചു, ഇത് അതിനുള്ള ശിക്ഷ: കെ സുരേന്ദ്രൻ,

ഡല്‍ഹി: മിശ്രവിവാഹ വിവാദത്തില്‍ വിചിത്ര പരാമര്‍ശവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

പലസ്തീൻ റാലികളുടെ മറവില്‍ വര്‍ഗീയ കോമരങ്ങളെ സിപിഐഎം എഴുന്നള്ളിപ്പിച്ചുവെന്നും അതിനുള്ള ശിക്ഷയാണ് ഇപ്പോള്‍ കിട്ടുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. കൊടുത്താല്‍ കൊല്ലത്തും കിട്ടും. 'തൊപ്പിക്കാരെ വിളിച്ച്‌ വേദിയിലിരുത്തി അവര്‍ക്ക് സമൂഹത്തില്‍ മാന്യത നല്‍കുന്നത് അപകടമാണ് എന്ന് അന്നേ പറഞ്ഞതാണ്.

അരിപ്പത്തൊപ്പിക്കാരേയും ചട്ടിത്തൊപ്പിക്കാരേയും മാത്രം വെച്ച്‌ ഹമാസ് റാലി നടത്തിയത് വിനാശകരമായ നിലപാടാണ് എന്നും പറഞ്ഞതാണ്. ഇപ്പൊ അവരെല്ലാം മിശ്രവിവാഹത്തിന് എതിരായി വന്നിരിക്കയാണ്. സിപിഐഎമ്മിന് അത് കിട്ടണ'മെന്നും സുരേന്ദ്രൻ പറഞ്ഞു.

സിപിഐഎം മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് സമസ്ത യുവജന നേതാവ് നാസര്‍ ഫൈസി കൂടത്തായി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. 

എസ്‌എഫ്‌ഐയും ഡിവൈഎഫ്‌ഐയും മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അമുസ്ലിംങ്ങള്‍ക്ക് കല്യാണം കഴിച്ചുകൊടുക്കുന്നു. ഇതിനെതിരെ മഹല്ല് കമ്മിറ്റികള്‍ ജാഗ്രത പുലര്‍ത്തണമെന്നും കൂടത്തായി ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍ വിഷയം വിവാദമായതോടെ പ്രസംഗത്തില്‍ വിശദീകരണവുമായി നാസര്‍ ഫൈസി കൂടത്തായി തന്നെ രംഗത്തെത്തി. 'മുസ്ലിം പെണ്‍കുട്ടികളെ പ്രണയം നടിച്ച്‌ വശീകരിച്ച്‌ കൊണ്ടുപോകുന്നു എന്നതാണ് തട്ടിക്കൊണ്ടു പോകല്‍ എന്നതുകൊണ്ട് ഉദ്ദേശിച്ചത്'. കായികമായി തട്ടിക്കൊണ്ടുപോകുന്നു എന്ന അര്‍ത്ഥത്തിലല്ല എന്നാണ് വിശദീകരണം.

ഡോ ഷഹനയുടെ ആത്മഹത്യയില്‍ പ്രതിയായ ഡോ. റുവൈസ് എസ്‌എഫ്‌ഐക്കാരനാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. സ്ത്രീധനത്തിനെതിരെ പ്രതിജ്ഞ ചൊല്ലി കൊടുത്തയാളാണെന്നും സുരേന്ദ്രൻ പരിഹസിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !