വാഷിംഗ്ടണ്‍: അമേരിക്കയില്‍ വെടിവയ്പ്പില്‍ മൂന്ന് മരണം. യൂണിവേഴ്സിറ്റി ഓഫ് നെവാഡ ക്യാമ്പസിലാണ് വെടിവയ്പ്പുണ്ടായത്.
നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇവരില്‍ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.പ്രാദേശിക സമയം ഒരു മണിയോടെയായിരുന്നു സംഭവം. ക്യാമ്പസിലെത്തിയ അക്രമി തുടരെ എഴോളം തവണ വെടിവെക്കുകയായിരുന്നുവെന്ന് പ്രൊഫസറായ വിൻസെന്റ് പെരസ് പറഞ്ഞു.
ഏറ്റുമുട്ടലില്‍ അക്രമി കൊല്ലപ്പെട്ടന്നാണ് നിഗമനം. വിദ്യാര്‍ത്ഥികളെ ക്യാമ്പസില്‍ നിന്നൊഴിപ്പിച്ചു. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും വെടിവെപ്പിനുള്ള കാരണം അവ്യക്തമാണെന്നും പോലീസ് അറിയിച്ചു.
സംഭവത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അപലപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുച്ചേരുന്നതായും പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.