പാലക്കാട്: 2018ല്‍ വൈദ്യുതിമന്ത്രിയെയും നിയമസഭയെയും അവഹേളിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് വിരമിച്ച ഉദ്യോഗസ്ഥന്റെ പെൻഷനില്‍ നിന്ന് പ്രതിമാസം 500 രൂപ വീതം പിഴ ഈടാക്കാൻ അഞ്ച് വര്‍ഷത്തിന് ശേഷം പൊതുവിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ ഉത്തരവ്.ഒറ്റപ്പാലം ജില്ല വിദ്യാഭ്യാസ ഓഫിസറുടെ പി.എ ആയി സേവനമനുഷ്ഠിച്ചിരുന്ന വി.പി. മുഹമ്മദാലിക്കാണ് വിരമിച്ച് രണ്ട് വര്‍ഷത്തിന് ശേഷം ശിക്ഷ നടപടി എത്തിയത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിക്കെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് നടപടി. തെറ്റ് സമ്മതിച്ച സാഹചര്യത്തില്‍ പട്ടാമ്പി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നേരത്തെ ഇദ്ദേഹത്തില്‍ നിന്ന് 3000 രൂപ പിഴ ഈടാക്കിയിരുന്നു. ഇതിന് പുറമെയാണ് 500 രൂപ സ്ഥിരമായി പെൻഷനില്‍ നിന്ന് ഈടാക്കാൻ ഉത്തരവായത്. 2018 നവംബര്‍ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.