കോതമംഗലം: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ക്രൂരമര്‍ദനം. പമ്പില്‍ പെട്രോള്‍ അടിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവിനുനേരെയും ആക്രമണമുണ്ടായി.
പോലീസ് നോക്കിനില്‍ക്കെ ,അജീബിനെ നിലത്തിട്ടു ചവിട്ടി കനാലിലേക്ക് തള്ളിയിട്ടു. ഓടിക്കൂടിയ നാട്ടുകാരാണ് അജീബിനെ കനാലില്‍നിന്നു പുറത്തെടുത്തത്. ഇവരെ പിന്നീട് പോലീസ് വാഹനത്തില്‍ കോതമംഗലം സ്റ്റേഷനിലേക്കു മാറ്റി.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അലി പടിഞ്ഞാറെച്ചാലില്‍ പടിഞ്ഞാറെ ഇരുമലപ്പെടിയില് പെട്രോളടിക്കാൻ പന്പിലെത്തിയപ്പോഴായിരുന്നു മര്‍ദനം. കറുത്ത ഷര്‍ട്ടിട്ട അലിയെ കണ്ട് രണ്ടു ബൈക്കുകളിലായി എത്തിയ നാലംഗ സംഘം തലങ്ങും വിലങ്ങും അടിച്ചു.
മര്‍ദനമേറ്റ് നിലത്തുവീണ അലിയെ നിലത്തിട്ട് തൊഴിക്കുകയും ചെയ്തു. അലിയുടെ വലതു തോളെല്ലിന് പൊട്ടലുണ്ട്. ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് തന്നെ മര്‍ദിച്ചതെന്ന് അലി പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അനൂപ് ഇട്ടൻ, ബ്ലോക്ക് പ്രസിഡന്റ് എല്‍ദോസ് എൻ. ഡാനിയേല്‍ എന്നിവരെ കരുതല്‍ തടങ്കലിന് അറസ്റ്റ് ചെയ്ത് ഊന്നുകല്‍ സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.