ലക്നൗ: സോഷ്യല്‍ മീഡിയ താരം തട്ടിപ്പ് കേസില്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് ഗോണ്ട സ്വദേശി അതീജ് മൗര്യ ആണ് കഴിഞ്ഞ ദിവസം സരോജിനി നഗര്‍ പൊലീസിന്റെ പിടിയിലായത്..
ആറാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള അതീജ് സോഷ്യല്‍മീഡിയ റീലുകളിലൂടെയാണ് പ്രശസ്തനാകുന്നത്. തുടര്‍ന്ന് ഈ പ്രശസ്തി തന്നെയാണ് തട്ടിപ്പിന് ഉപയോഗിച്ചതും.
ധര്‍മേന്ദ്ര കുമാര്‍ എന്ന വ്യക്തി നല്കിയ പരാതിയിലാണ് ഇപ്പോള്‍ അതീജ് അറസ്റ്റിലായിരിക്കുന്നത്. പണം ഇരട്ടിച്ചു നല്‍കാമെന്ന് പറഞ്ഞ് മൂന്ന് ലക്ഷം രൂപയാണ് ഇയാളില്‍ നിന്നും അതീജ് വാങ്ങിയത്.
രണ്ട് ഭാര്യമാര്‍ക്ക് താമസിക്കാൻ രണ്ട് വീടുകള്‍ ഇയാള്‍ നിര്‍മിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങള്‍ വഴി പെണ്‍കുട്ടികളുമായി ബന്ധം സ്ഥാപിച്ച് അവരെ വലയിലാക്കുകയാണ് ഇയാളുടെ രീതി. ഭാര്യമാരില്‍ ഒരാള്‍ക്കൊപ്പം പുതുവത്സരം ആഘോഷിക്കാൻ വിദേശത്ത് പറക്കാനിരിക്കെയാണ് അതീജിനെ പൊലീസ് വലയിലാകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.