ഗവര്‍ണറുടെ ഇരട്ടത്താപ്പ്‌ 'കോടതികയറും' ഓര്‍ഡിനന്‍സിന്‌ അംഗീകാരം, ബില്ലിനില്ല,

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരേ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി സംസ്‌ഥാനസര്‍ക്കാര്‍. ഓര്‍ഡിനന്‍സുകള്‍ ഒപ്പിടുകയും അതേ വിഷയത്തില്‍ നിയമസഭ പാസാക്കിയ ബില്ലുകള്‍ അംഗീകരിക്കാതെ രാഷ്‌ട്രപതിക്ക്‌ അയയ്‌ക്കുകയും ചെയ്‌തത്‌ ചട്ടവിരുദ്ധമാണെന്ന്‌ ചൂണ്ടിക്കാട്ടി പരാതിപ്പെടാനാണു സര്‍ക്കാരിനു ലഭിച്ച നിയമോപദേശം.

ഗവര്‍ണര്‍ക്കെതിരേ മുൻപ് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി വീണ്ടും പരിഗണിക്കുമ്പോള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടും. 

ലോകായുക്‌ത നിയമഭേദഗതിയുടെ കാര്യത്തിലാണു സര്‍ക്കാര്‍ വീണ്ടും ഗവര്‍ണര്‍ക്കെതിരേ നിലപാട്‌ കടുപ്പിക്കുന്നത്‌. ലോകായുക്‌ത നിയമഭേദഗതി ഓര്‍ഡിനന്‍സ്‌ ഗവര്‍ണര്‍ അംഗീകരിച്ചിരുന്നു. പിന്നീട്‌, നിയമസഭ ബില്‍ പാസാക്കിയപ്പോള്‍ ഒപ്പിട്ടില്ല. 

ബില്ലുകള്‍ തടഞ്ഞുവയ്‌ക്കുന്നതുമായി ബന്ധപ്പെട്ട്‌ സര്‍ക്കാരിന്‌ നിയമോപദേശം നല്‍കിയ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്‌. നരിമാന്‍തന്നെയാണ്‌ ഈ ഇരട്ടത്താപ്പിനെതിരേയും പരാതിപ്പെടാന്‍ നിര്‍ദേശിച്ചത്‌. സുപ്രീം കോടതിയില്‍ സര്‍ക്കാരിനുവേണ്ടി ഹാജരാകുന്ന കെ.കെ. വേണുഗോപാലും ഇതേ നിലപാടിലാണ്‌. 

ഓര്‍ഡിനന്‍സ്‌ അംഗീകരിക്കുകയും അത്‌ ബില്ലാകുമ്പോള്‍ തടഞ്ഞുവച്ച്‌ രാഷ്‌ട്രപതിക്ക്‌ അയയ്‌ക്കുകയും ചെയ്‌തത്‌ നിയമസഭയെ അപമാനിക്കുന്നതിനു തുല്യമാണെന്നാണു നിയമോപദേശം. 

ലോകായുക്‌ത നിയമഭേദഗതി ഓര്‍ഡിനന്‍സ്‌ പ്രകാരം മുഖ്യമന്ത്രിക്കെതിരായ പരാതികളുടെ മേലധികാരി ഗവര്‍ണറായിരുന്നു. ബില്ലില്‍ ആ അധികാരം നിയമസഭയ്‌ക്കാണ്‌. ഇതാണു ബില്ലിന്‌ അംഗീകാരം നിഷേധിക്കാന്‍ കാരണമെന്നാണു രാജ്‌ഭവന്റെ വിശദീകരണം. 

മുഖ്യമന്ത്രി സഭാനേതാവായിരിക്കേ അദ്ദേഹത്തിനെതിരായ പരാതി എങ്ങനെ നിയമസഭ പരിഗണിക്കുമെന്നാണു ഗവര്‍ണറുടെ ചോദ്യം. ലോക്‌പാല്‍ ബില്ലിന്റെ ചുവടുപിടിച്ചാണ്‌ ഈ ഭേദഗതിയെന്നു സര്‍ക്കാര്‍ വിശദീകരിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !