തിരുവനന്തപുരം : കാൻസര്‍, കിഡ്നി, കരള്‍ രോഗങ്ങളും നിര്‍ണയിക്കാൻ തദ്ദേശസ്ഥാപനങ്ങള്‍ ക്യാമ്പ് നടത്താൻ പാടില്ലെന്ന നിര്‍ദേശം സര്‍ക്കാര്‍ തിരുത്തി.
കഴിഞ്ഞമാസം ചേര്‍ന്ന തദ്ദേശവകുപ്പിന്റെ സംസ്ഥാനതല കോഓര്‍ഡിനേഷൻ കമ്മിറ്റി യോഗമാണ് പ്രത്യേക കാൻസര്‍ പരിശോധനാ ക്യാമ്പ് വേണ്ടെന്നു തീരുമാനിച്ചത്.
കാൻസര്‍ നിര്‍ണയത്തിനും പരിശോധനയ്ക്കും വ്യവസ്ഥാപിതമായ രീതി ആരോഗ്യ വകുപ്പിനു കീഴില്‍ നിലവിലുള്ളതിനാലും ആരോഗ്യവകുപ്പിന്റെ ശൈലി ആപ്പ് ഉപയോഗിച്ച് ക്യാമ്പിന് സമാനമായി പരിശോധന നടക്കുന്നതും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
തദ്ദേശസ്ഥാപനങ്ങള്‍ ഫലപ്രദമായി നടത്തിയ ഇത്തരം ക്യാമ്പുകള്‍ നിര്‍ത്തിവയ്ക്കുന്നത് ദോഷകരമാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഉത്തരവ് തിരുത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.