'തിരുവനന്തപുരം: മുഖ്യമന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസവും എസ്.എഫ്.ഐയുടെതടക്കം പ്രതിഷേധവും കണക്കിലെടുത്ത് ഗവര്‍ണറുടെ സഞ്ചാരപഥത്തില്‍ മാറ്റംവരുത്തി പൊലീസ്.വെള്ളയമ്പലം, പാളയം വഴി എയര്‍പോര്‍ട്ടിലേക്ക് പോകുന്നതിന് പകരം രാജ്ഭവനില്‍ നിന്നും കുറവൻകോണം, കുമാരപുരം വഴിയാണ് ഇത്തവണ ഗവര്‍ണര്‍ എയര്‍പോര്‍ട്ടിലെത്തിയത്.
ഗവര്‍ണറുടെ പതിവ് വഴിയായ പാളയം-ജനറല്‍ ആശുപത്രി റോഡില്‍ ജനറല്‍ ആശുപത്രിയില്‍ ഇന്നും എസ് എഫ് ഐ പ്രതിഷേധമുണ്ടായിരുന്നു. കഴിഞ്ഞദിവസം സംസ്ഥാനത്ത് മടങ്ങിയെത്തിയ ഗവര്‍ണര്‍ എയര്‍പോര്‍ട്ടില്‍ നിന്നും രാജ്ഭവനിലേക്ക് മടങ്ങുംവഴിയും ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ എസ്.എഫ്.ഐ പ്രതിഷേധിച്ചിരുന്നു. ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി കാട്ടിയ നാല് എസ് എഫ് ഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇതിനുമുൻപ് വിമാനത്താവളത്തില്‍ വച്ച് മാദ്ധ്യമപ്രവര്‍ത്തകരോട് ഗവര്‍ണര്‍ സംസാരിച്ചിരുന്നു. എസ് എഫ് ഐ പ്രതിഷേധിച്ചാല്‍ ഇനിയും വാഹനത്തില്‍ നിന്നിറങ്ങി പ്രതികരിക്കുമെന്നാണ് ഗവര്‍ണര്‍ പ്രതികരിച്ചത്. ഇതിന്പിന്നാലെയാണ് ഇന്ന് പൊലീസ് അദ്ദേഹത്തിൻ്റെ റൂട്ട് മാറ്റിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.