തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്എഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ ആരിഫ്മുഹമ്മദ് ഖാന് സഞ്ചരിച്ച ഔദ്യോഗിക വാഹനത്തിന് 7,6357 രൂപയുടെ നാശനഷ്ടമുണ്ടായതായി രാജ്ഭവന്.
ഗവര്‍ണറെ ആക്രമിച്ചത് സ്റ്റേറ്റിനെതിരെയുള്ള ഗുരുതര കുറ്റകൃത്യമാണ്. പ്രതികള്‍ പൊതുസ്ഥലത്തുവെച്ച് നിയമവ്യവസ്ഥയെ പരസ്യമായി വെല്ലുവിളിച്ചു. ജാമ്യം നല്കിയാല് അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും.
പ്രതികള്‍ രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് കേസ് ദുര്‍ബലപ്പെടുത്താനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ട്. പ്രതികള്‍ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാനും ഇത്തരം പ്രവൃത്തി മറ്റുസംഘടനകള്‍ തുടരാനും സാധ്യതയുണ്ടെന്നുമുള്പ്പെടെയുള്ള കാര്യങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.
സംഭവത്തില്‍ ആറ് എസ്എഫ്ഐ പ്രവര്‍ത്തകര കോടതി റിമാന്‍ഡ് ചെയ്തു. യദൂകൃഷ്ണന്‍(23), ആഷിഖ് പ്രദീപ്(24), ആഷിഷ് ആര്.ജി(24), ദിലീപ്(25), റയാന്(24), റിനോ സ്റ്റീഫന്‍(23) എന്നിവരെയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. പ്രതികളില്‍ ഒരാളായ അമന്‍ഗഫൂ(22)റിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ബുധനാഴ്ച എല്‍എല്‍ബി പരീക്ഷ ഉള്ളതിനാലാണിത്.
എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഗുരുതര വകുപ്പുകളാണ് പോലീസ് ചുമത്തിയിട്ടുള്ളത്. കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ നിസ്സാര വകുപ്പുകളാണ് ചുമത്തിയിരുന്നത്. തുടര്‍ന്ന് കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും ആവശ്യപ്പെടുകയും ചെയ്തതോടെയാണ് 124 വകുപ്പ് കൂടി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.