അധികാരത്തിൽ വരണമെങ്കിൽ കലാപങ്ങൾ ഉണ്ടാക്കണമെന്ന് ബിജെപിയെ പഠിപ്പിച്ച സുനിൽ കനഗോലു ആണ് കേരളത്തിലെ കോൺഗ്രസിൻ്റെ ഉപദേഷ്ടാവ്: വിമർശനവുമായി മന്ത്രി റിയാസ്,

തിരുവനന്തപുരം: സുനില്‍ കനഗോലുവിനെതിരെ വിമര്‍ശനവുമായി മന്ത്രി മുഹമ്മദ് റിയാസ്. 'കേരളത്തിലെ യുഡിഎഫ് ഒരു ഇലക്ഷൻ ഇവന്റ്മാനേജ്‌മെന്റ് തലവനെ, കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാൻ വേണ്ടി കൊണ്ടുവന്നിട്ടുണ്ട്.

ആ തലവന്റെ പേര് സുനില്‍ കനഗോലു എന്നാണ്. അദ്ദേഹം ആദ്യമായിട്ടല്ല തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് പ്രവര്‍ത്തനം നടത്തുന്നത്. 2014 ല്‍ രാജ്യത്ത് നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ വരുന്നു. രാജ്യത്ത് 30 വര്‍ഷത്തിനു ശേഷം സിംഗിള്‍ മെജോറിട്ടിയോട് കൂടി വരുന്ന സര്‍ക്കാരാണ് മോദിയുടേത്. 

ഗുജറാത്ത് കലാപത്തിന് നേതൃത്വം കൊടുത്തു എന്ന് ലോകം മുഴുവൻ അറിയുന്ന ബിജെപിയുടെ നേതാവ് ഇന്ത്യയുടെ പ്രധാനമന്ത്രി ആയത് ബിജെപിക്ക് സിംഗിള്‍ മെജോറിട്ടി കിട്ടിയാണ്. അതിലേക്ക് എത്തിക്കുന്നതിന് നേതൃത്വം കൊടുത്ത വ്യക്തിയാണ് ഈ കാനഗോലു.

2017 ല്‍ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി ആക്കി ബിജെപിയെ അധികാരത്തില്‍ എത്തിക്കുന്ന തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത വ്യക്തിയാണ് സുനില്‍ കനഗോലു. 

യോഗി ആദിത്യനാഥിന്റെ ചെവിയില്‍ മന്ത്രിച്ചു കൊടുത്തു അധികാരത്തില്‍ വരണമെങ്കില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാകണം, വര്‍ഗീയ ധ്രുവീകരണങ്ങള്‍ ഉണ്ടാകണം. മുസഫര്‍ നഗര്‍ കലാപം പോലെയുള്ള ഉത്തര്‍ പ്രദേശിലെ കലാപങ്ങള്‍ നമ്മുടെ മുൻപിലുണ്ട്. 

പാവപ്പെട്ട മുസല്‍മാനെയും ക്രൈസ്തവനെയും ഇരയാക്കി മുഖ്യമന്ത്രി കസേരയില്‍ ഇരുത്തിയ വ്യക്തിയാണ് സുനില്‍ കനഗോലു. അദ്ദേഹത്തിന്റെ കൈകളില്‍ നിന്നും ആ ചോരക്കറ മാഞ്ഞിട്ടില്ല. ആ സുനില്‍ കനഗോലുവിനെയാണ് കെപിസിസി യുടെ നിര്‍വ്വാഹക സമിതിയില്‍ പ്രത്യേക ക്ഷണിതാവായി ഇരുത്തിയിട്ടുള്ളത്.

ആത്മാഭിമാനമുള്ള, മതനിരപേക്ഷ മനസുള്ള കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ ഇങ്ങനെ ഈ വിഷയത്തെ കാണുന്നു. എന്താണ് മുസ്ലിം ലീഗിന് ഈ വിഷയത്തെ കുറിച്ചുള്ള അഭിപ്രായം?

തലയില്‍ വെള്ളത്തൊപ്പി ധരിച്ചതിന് കൊലചെയ്യപ്പെട്ട ഒന്നും അറിയാത്ത മുസല്‍മാൻമാര്‍, ക്രിസ്തുമസ് ആഘോഷിച്ചതിന് അക്രമത്തിന് ഇരയായ ക്രൈസ്തവ സഹോദരന്മാര്‍. അവരെ ആക്രമിക്കാൻ വേണ്ടി എല്ലാ ഉപദേശവും നല്‍കി, അതിനു നേതൃത്വം കൊടുക്കാൻ ബിജെപിയെ സജ്ജമാക്കിയ സുനില്‍ കനഗോലു ആണ് ഇന്ന് കേരളത്തിലെ കോണ്‍ഗ്രസിന്റെ ഉപദേഷ്ടാവ്. 

ഇടതുപക്ഷ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താൻ ബിജെപി എല്ലാ ശ്രമവും പയറ്റുമ്പോള്‍ അത് ഏറ്റുപിടിക്കാൻ മൂന്ന് പ്രധാന ഓഫീസുകളാണ് നമ്മുടെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഒന്ന്, ബിജെപിയുടെ സംസ്ഥാന കാര്യാലയം. 

രണ്ട്, കേരളത്തിലെ ഗവര്‍ണറുടെ ഓഫീസ് ആണ്. എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താൻ ബിജെപിയുടെയും ആര്‍എസ്സിന്റെയും രാഷ്ട്രീയം പയറ്റാൻ വേണ്ടി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്നാമത്തെ ഓഫീസ്, അത് കെപിസിസി ഓഫീസ് ആണ്. ഈ മൂന്ന് ഓഫീസുകള്‍ ആണ് ഇന്ന് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാൻ പ്രവര്‍ത്തിക്കുന്നത്.

ഉത്തര്‍പ്രദേശിലും, മദ്ധ്യപ്രദേശിലും മഹാരാഷ്ട്രയിലും ഗുജറാത്തിലും പാവപ്പെട്ട ന്യൂനപക്ഷങ്ങളെ കശാപ്പ് ചെയ്ത അധികാര കസേരയില്‍ ബിജെപിയെ ഇരുത്തിയ സുനില്‍ കനഗോലു അല്ല, അതിലും വലിയ കൊലു വന്നാലും കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ കുതിച്ച്‌ തന്നെ മുന്നോട്ട് പോകും. അതിനു ജനങ്ങള്‍ കൂടെയുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !