തിരുവന്തപുരം: കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് സെനറ്റ് പട്ടികയിലേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നല്കിയ പട്ടിക യൂണിവേഴ്സിറ്റി അംഗീകരിച്ചതിന് പിന്നാലെ, കേരള സര്‍വകലാശാലാ സെനറ്റിലേക്ക് ചാന്‍സലറുടെ പ്രതിനിധികളായി 17 പേരെ സ്വയം നാമനിര്‍ദേശം ചെയ്തു.
കേരള സെനറ്റിലേക്ക് വിസി സമര്‍പ്പിച്ച പട്ടികയിലെ രണ്ടുപേരൊഴികെ എല്ലാവരെയും ഗവര്‍ണര്‍ സ്വന്തം നിലയില്‍ കണ്ടെത്തുകയായിരുന്നു. ബിജെപി ജില്ലാ നേതൃത്വമാണ് പേരുകള്‍ നല്‍കിയതെന്ന് അറിയുന്നു.
കാലിക്കറ്റ് സെനറ്റിലും വിസി നിര്‍ദേശിച്ച പതിനെട്ടുപേരില്‍ രണ്ടുപേര്‍ ഒഴികെ എല്ലാവരെയും ഗവര്‍ണര്‍ സ്വന്തം നിലയില്‍ നാമനിര്‍ദേശം ചെയ്യുകയായിരുന്നു. ബിജെപി അംഗങ്ങളായ രണ്ടുപേര്‍ കേരളയിലും ഒരാള്‍ കാലിക്കറ്റിലും സിന്‍ഡിക്കേറ്റ് അംഗങ്ങളാകുമെന്ന് ഇതോടെ ഉറപ്പായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.