ലണ്ടൻ: കോട്ടയം അയർക്കുന്നം മാമ്പതിയിൽ ബോബിൻ ചെറിയാന്‍ (43) ആണ് മരിച്ചത്. എട്ടു മാസം മുൻപ് മാത്രം നാട്ടിൽ നിന്നെത്തിയത്, ക്യാൻസർ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.
ഭാര്യ നിഷ ബോബിനും ഒൻപത് വയസ്സായ മകൾക്കും അഞ്ചു വയസ്സായ മകനുമൊപ്പം എക്സിറ്ററിനടുത്ത് കോളിറ്റണിലായിരുന്നു താമസം.
നാട്ടിൽ നിന്നെത്തിയ ബോബിൻ ചെറിയാന് അധികം വൈകാതെ തന്നെയാണ് അർബുദ രോഗം സ്ഥിരീകരിക്കുന്നത്. രോഗം സ്ഥിരീകരിച്ചതോടെ ബോബിന് അധികം ജോലിക്കൊന്നും പോകാൻ കഴിഞ്ഞിരുന്നില്ല. കോളിറ്റണിലെ മലയാളി സമൂഹമാണ് ഇവർക്കൊപ്പം താങ്ങും തണലുമായി നിന്നിരുന്നത്.
എന്നാൽ ചികിത്സകൾ നടന്ന് രോഗം ഏറെക്കുറെ ഭേദമായി വരുന്നതിനിടെ ഇന്ന് പുലർച്ചയോടെയാണ് ഹൃദയസ്തംഭനം മൂലം മരണപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.