കൊച്ചി: നിയമസഹായം വാഗ്ദാനം ചെയ്തു യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതി സര്‍ക്കാര്‍ മുന്‍ പ്ലീഡര്‍ അഡ്വ.പി.ജി.മനു നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി ചില വ്യക്തത തേടി.
അതിജീവിതയുടെ ശാരീരിക-മാനസിക അവസ്ഥ സംബന്ധിച്ച് ഡോക്ടറുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് പി. ഗോപിനാഥ് ഉത്തരവിട്ടിരുന്നു. അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടു നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈകോടതി സര്‍ക്കാറിനോട് വിശദീകരണം തേടിയിരുന്നു.
പ്രതിക്ക് അഭിഭാഷകനെന്ന പരിഗണന നല്‍കാനാവില്ലെന്നും അന്ന് കോടതി വ്യക്തമാക്കിയിരുന്നു. മുൻപ് പീഡനത്തിനിരയായ യുവതി ഈ കേസ് ഒത്തുതീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് തന്നെ സമീപിച്ചതെന്നും പരാതിക്കാരി ആരോപിക്കുന്ന കുറ്റകൃത്യം തന്നില്‍ നിന്നുണ്ടായിട്ടില്ലെന്നുമാണു മുന്‍കൂര്‍ജാമ്യ ഹര്‍ജിയില്‍ മനുവിന്റെ വാദം.
ജോലി സംബന്ധമായ ശത്രുതയെ തുടര്‍ന്നു തന്റെ അന്തസും സല്പേരും തകര്‍ക്കാനുള്ള ചിലരുടെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമായി യുവതി നല്കിയ വ്യാജ പരാതിയാണിതെന്നും ഹര്‍ജിയില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.