തൊടുപുഴ: കാര്‍ഷിക വികസന ബാങ്കില്‍നിന്നു സസ്പെന്‍ഡ് ചെയ്ത ജീവനക്കാരിയെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് -എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാര്‍ഷിക വികസന ബാങ്കിനു മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.
ബാങ്കിലെ സ്ഥിരം ജീവനക്കാരിയായിരുന്ന വനിതാ കോണ്‍ഗ്രസ് -എം സംസ്ഥാന ജനറല്‍ സെക്രട്ടറി അംബിക ഗോപാലകൃഷ്ണനെ സസ്പെന്‍ഡ് ചെയ്ത നടപടിക്കെതിരേയായിരുന്നു സമരം. സഹകരണ ബാങ്കിലെ മറ്റൊരു ജീവനക്കാരനെതിരേ അംബിക പരാതി നല്‍കിയതോടെയാണ് പ്രശ്നങ്ങള്‍ക്കു തുടക്കമെന്ന് നേതാക്കള്‍ ആരോപിച്ചു.കോണ്‍ഗ്രസ് അനുഭാവിയായ ഇയാളെ സംരക്ഷിക്കുന്നതിനാണ് ഭരണസമിതി ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. കാര്‍ഷിക വികസന ബാങ്കിലെ ജീവനക്കാര്‍ക്കെതിരേ പ്രതികാര നടപടി സ്വീകരിക്കുന്ന സമീപനം യുഡിഎഫ് അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ ഉദ്ഘാടനം ചെയ്തു.
അഗസ്റ്റിന് വട്ടക്കുന്നേല്‍, റെജി കുന്നംകോട്ട്, ജയകൃഷ്ണന് പുതിയേടത്ത്, അപ്പച്ചന് ഓലിക്കരോട്ട്, പി.ജി. ജോയി, ജോസ് പാറപ്പുറം, തോമസ് കിഴക്കേപ്പറന്പില്‍, ഏബ്രഹാം അടപ്പൂര്, മനോജ് മാമല, ജോസ് മാറാട്ടില്‍, ജോര്‍ജ് അറയ്ക്കല്‍, സണ്ണി കടുത്തലകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.