തൊടുപുഴ: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എ.എ.പി സ്ഥാനാര്‍ത്ഥിക്ക് ജയം. കരിങ്കുന്നം പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എ.എ.പി സ്ഥാനാര്‍ത്ഥി ബീന കുര്യനാണ് വിജയിച്ചത്.
ചൊവ്വാഴ്ച്ച നടന്ന ഉപതിരഞ്ഞെടുപ്പില്‍ 70 ശതമാനം പോളിംഗ് രേഖപ്പെടുത്തിയത്. ആകെയുള്ള 606 വോട്ടര്‍മാരില്‍ 419 പേര് വോട്ട് ചെയ്തു. കോണ്‍ഗ്രസിന്റെ കൈവശമുണ്ടായിരുന്ന സീറ്റാണ് എ.എ.പി പിടിച്ചെടുത്തത്.കോണ്‍ഗ്രസ് അംഗമായിരുന്ന ഷൈബി ജോണ്‍ വിദേശത്ത് ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജി സമര്‍പ്പിച്ച ഒഴിവിലാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സോണിയ ജോസ്, എല്‍ഡിഎഫ് സതി ശിശുപാലന്, ബി.ജെ.പി അശ്വതി കെ തങ്കപ്പന് എന്നിവരെ മറികടന്നാണ് എ.എ.പി സ്ഥാനാര്‍ത്ഥി ബീന കുര്യന് വിജയിച്ചത്.
നെടിയകാട് എല്‍.എഫ് യു.പി സ്കൂളിലായിരുന്നു വോട്ടെണ്ണല്‍. ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ 13 അംഗ പഞ്ചായത്ത് ഭരണ സമിതിയില്‍ നിലവിലെ കക്ഷി നില യു.ഡി.എഫ്: 9, എല്‍.ഡി.എഫ്: 2, ബി.ജെ.പി: 1, എ.എ.പി: 1 എന്നിങ്ങനെയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.