മാസപ്പടി വിവാദത്തില്‍ സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ.ഷോണ്‍ ജോര്‍ജ് നൽകിയ ഹർജിയിൽ സിഎംആർഎല്ലിനും കേന്ദ്ര സർക്കാരിനും നോട്ടീസയക്കാൻ ഹൈക്കോടതി ഉത്തരവ്.

കൊച്ചി :മുഖ്യമന്ത്രിക്കും മകൾക്കമുൾപ്പെടെ ആരോപണമുയർന്ന് മാസപ്പടി വിവാദത്തില്‍ സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സമർപിച്ച ഹർജിയിൽ സിഎംആർഎല്ലിനും കേന്ദ്ര സർക്കാരിനും നോട്ടീസയക്കാൻ ഹൈക്കോടതി ഉത്തരവ്.

അഡ്വ. ഷോണ്‍ ജോര്‍ജ്  നൽകിയ ഹർജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റിവെച്ചു.

അന്വേഷണം ആവശ്യപ്പെട്ട് ഹർജിക്കാരൻ അന്വേഷണ ഏജന്‍സിക്ക് നേരത്തെ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല .ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.

അനധികൃത കരിമണല്‍ ഖനനത്തിനു വേണ്ടിയാണ് ഇടപാടുകള്‍ നടന്നിട്ടുള്ളത്. സിഎംആര്‍എല്‍ എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ 13.4 ശതമാനം ഓഹരി കൈവശം വച്ചിട്ടുള്ളത് സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് കേര്‍പ്പറേഷന്‍ (കെഎസ്‌ഐഡിസി) ആണ്.

ഇന്റരിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍ പ്രകാരം സിഎംആര്‍എല്‍ നടത്തിയ 135 കോടി രൂപയുടെ തിരിമറിയില്‍ കെഎസ്‌ഐഡിസിക്ക് മാത്രം ഓഹരി പങ്കാളിത്തം അനുസരിച്ച് 18 കോടി രൂപയില്‍ അധികം നഷ്ടം സംഭവിച്ചിട്ടുണ്ട്. ഒരു പൊതുമേഖല സ്ഥാപനം എന്ന നിലയില്‍ കെഎസ്‌ഐഡിസിയ്ക്ക് ഉണ്ടാകുന്ന നഷ്ടം സംസ്ഥാനത്തിന്റെ പൊതുവ്യവസായ വികസനത്തെ തന്നെ ബാധിക്കുന്ന പ്രവര്‍ത്തനമാണ്. 

അതിനാൽ കോപറേറ്റ് അഴിമതി സംബന്ധിച്ച് സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി അന്വേഷിക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !