പത്തനംതിട്ട: കൈപ്പട്ടൂരില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് കുട്ടികള്‍ ഉള്‍പ്പെടെ 20-ഓളം പേര്‍ക്ക് പരിക്ക്. കട്ടപ്പനയില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്തുനിന്ന് മുണ്ടക്കയത്തേക്കുംപോയ ബസ്സുകളാണ് അപകടത്തില്‍പ്പെട്ടത്.
ബുധനാഴ്ച വൈകിട്ട് 3.15 -ഓടെയാണ് സംഭവം.കട്ടപ്പനയില്‍നിന്നും വന്ന ബസ്സില്‍ 15-ഓളം യാത്രക്കാരും തിരുവനന്തപുരം ഭാഗത്തുനിന്നുവന്ന ബസ്സില്‍ അറുപതോളം യാത്രക്കാരുമാണ് ഉണ്ടായിരുന്നത്.പരിക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും മൂന്നുപേരെ അടൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.കട്ടപ്പനയില്‍ നിന്ന് തിരുവന്തപുരത്തേക്കു പോയ ബസിലെ ഡ്രൈവറെ പുറത്തെടുത്തത് അരമണിക്കൂറിനുശേഷമായിരുന്നു.
കൂട്ടിയിടിയില്‍ ഇദ്ദേഹത്തിന്റെ രണ്ടുകാലുകളും ബസ്സിനുള്ളില്‍ കുടുങ്ങി. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെത്തി സീറ്റുകളും മറ്റും വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ട്.
അപകടത്തിനുപിന്നാലെ ഇതുവഴി ജീപ്പില്‍വന്ന പോലീസുകാര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് ബസ്സിലുണ്ടായിരുന്ന യാത്രക്കാരന് ആരോപിച്ചു. ജീപ്പിലുണ്ടായിരുന്ന പോലീസുകാരോട് സഹായിക്കണമെന്ന് തൊഴുതുപറഞ്ഞു.
പരിക്കേറ്റവര്‍ക്കായി വെള്ളമെടുക്കാന്‍ തൊട്ടടുത്ത വീട്ടില്‍ പോയി തിരിച്ചുവന്നപ്പോഴേക്കും പോലീസിന്റെ പൊടിപോലുമില്ലായിരുന്നു. നാട്ടുകാരും യാത്രക്കാരും ചേര്‍ന്നാണ് പിന്നീട് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അരമണിക്കൂറിനുശേഷം ഫയര്‍ഫോഴ്സ് എത്തിയാണ് ബസ്സിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ രക്ഷിച്ചത് - യാത്രക്കാരന് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.