ഇടുക്കി: മറയൂരിലെ ആദിവാസി കുടിയിലെ വീട്ടില്‍ പ്രസവിച്ച നവജാത ശിശു മരിച്ചു. ആശുപത്രിയില്‍ പ്രസവത്തിന് തീയതി ദിവസങ്ങള്‍ ഉണ്ടായിരിക്കവേ നവജാത ശിശു മരിച്ചത്. പിറന്ന ഉടനെ മരിച്ചു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.
മറയൂര്‍ ഈച്ചാം പെട്ടിയിലെ രഘു-മാരിയമ്മ ദമ്പതികളുടെ ആണ് കുഞ്ഞാണ് മരിച്ചത്. വരുന്ന പത്തൊമ്പതാം തീയതിയാണ് പ്രസവത്തിന് ആശുപത്രിയില്‍ തീയതി നല്‍കിയത്. എന്നാല്‍ തിങ്കളാഴ്ച അതിരാവിലെ മൂന്നരയോടെ വയറ് വേദന അനുഭവപ്പെടുകയും ചെയ്ത് കുഞ്ഞു പിറന്നു.പിറന്നപ്പോള്‍ തന്നെ മരിച്ചതായി പറയപ്പെടുന്നു. ഇന്നലെ രാവിലെ മറയൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് നടപടികള്‍ സ്വീകരിച്ച് പോസ്റ്റ്മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.