യൂകെ: യൂകെയില്‍ കെയര്‍ വര്‍ക്കേഴ്‌സായി ജോലി ചെയ്യുന്നവര്‍ക്ക് ഡിപ്പന്‍ഡന്റ് വിസ നല്‍കുന്നത് നിര്‍ത്തല്‍ ചെയ്യാന്‍ യൂ കെ സര്‍ക്കാര്‍ തീരുമാനിച്ചു.
സ്‌കിൽഡ് വർക്കർമാർ, മെഡിക്കൽ പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ എന്നിവരുൾപ്പെടെ നിരവധി വിസ വിഭാഗങ്ങളിൽ ഇന്ത്യയിൽ നിന്നാണ് കൂടുതൽ പേരും യുകെയിലേക്ക് എത്തുന്നത് എന്നതിനാൽ യുകെ സർക്കാരിന്റെ പുതിയ നിയന്ത്രണങ്ങൾ ഇന്ത്യക്കാർക്കും വലിയ തിരിച്ചടിയാകും
നഴ്സുമാര്‍ അടക്കമുള്ള ഹെല്‍ത്ത് കെയര്‍ , സോഷ്യല്‍ കെയര്‍ വര്‍ക്കേഴ്സിന് പക്ഷേ ശമ്പള വര്‍ദ്ധനവ് നിയമം ബാധകമായിരിക്കില്ല.എങ്കിലും അവരുടെ കുടുംബ വിസയ്ക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ വരുമാനപരിധി 38,700 പൗണ്ട് ആയി ഉയര്‍ത്തി.നേരത്തെ ഇത് 18,600 ല്‍ നിന്ന് പൗണ്ട് മാത്രമായിരുന്നു.
കുടിയേറ്റം വെട്ടിക്കുറയ്ക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി, യുകെയില്‍ ജോലിയെടുക്കാന്‍ വിദേശ തൊഴിലാളികള്‍ക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ ശമ്പളത്തില്‍ ,വര്‍ദ്ധനവ് വരുത്തിയത് ആശാവഹമാണെങ്കിലും , കുടുംബത്തെ ഒപ്പം കൊണ്ടുവരാനാവില്ലെന്ന പ്രഖ്യാപനവും ഫാമിലി വിസയ്ക്കുള്ള ആവശ്യവരുമാന പരിധി കൂട്ടിയതും ,പുതിയതായി യൂ കെ യിലേക്ക് അവസരം കാത്തിരിക്കുന്ന കെയര്‍ വര്‍ക്കര്‍മാരടക്കമുള്ള പതിനായിരക്കണക്കിനു കുടിയേറ്റക്കാര്‍ക്ക് ‘ഇടിത്തീയായി.അടുത്ത ഏപ്രില്‍മാസം മുതലെത്തുന്ന കെയര്‍ വര്‍ക്കേഴ്സിനാണ് അവരുടെ ഫാമിലിയെ ,കൊണ്ടുവരാന്‍ അനുമതി നിഷേധിക്കപ്പെടുക.
കുടിയേറ്റം തടയുന്നതിനുള്ള ഒരു അഞ്ച് പോയിന്റ് പ്ലാനിനുള്ളിലാണ് ആഭ്യന്തര സെക്രട്ടറി ജെയിംസ് നയമാറ്റം പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം മാത്രം യൂ കെ യിലേക്കുള്ള മൊത്തം കുടിയേറ്റം 745,000 വര്‍ദ്ധിച്ചു. ഹെല്‍ത്ത് ആന്‍ഡ് കെയര്‍ മേഖലയിലെ വിസകളുടെ ‘ദുരുപയോഗം കാരണമാണ് കുടിയേറ്റം ഇത്രയധികം വര്‍ധിച്ചതെന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍.
അയര്‍ലണ്ടിലെ ഫാമിലി റീ യൂണിഫിക്കേഷന്‍ അടക്കമുള്ള ഇമിഗ്രേഷന്‍ നടപടികളുടെ പുനരവലോകന നയം ഈ വാരത്തില്‍ പ്രഖ്യാപിച്ചേക്കും. യൂ കെയെ അപേക്ഷിച്ച് അയർലണ്ടിൽ ഇത്തവണ കൂടുതൽ ഉദാരമായ ഇമിഗ്രേഷൻ പരിഷ്കാരങ്ങളാണ് പ്രതീക്ഷിക്കുന്നത്.
യുകെ സർക്കാർ പുതിയതായി പ്രഖ്യാപിച്ച പ്രധാനപ്പെട്ട അഞ്ച് കുടിയേറ്റ നിയമങ്ങൾ
• Health and care visas: "ഹെൽത്ത് ആന്റ് കെയർ വിസയുടെ ദുരുപയോഗം" അവസാനിപ്പിക്കാൻ കുടുംബത്തെ ആശ്രയിക്കുന്നവരെ കൊണ്ടുവരാൻ വിദേശ പരിചരണ തൊഴിലാളികൾക്ക് കഴിയില്ല. വിസ അപേക്ഷകൾക്കായി ആളുകളെ സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്ന കെയർ സ്ഥാപനങ്ങൾ കെയർ ക്വാളിറ്റി കമ്മീഷൻ നിയന്ത്രിക്കേണ്ടതുണ്ട്. ഭർത്താവ് അല്ലെങ്കിൽ ഭാര്യ, സിവിൽ പങ്കാളി അല്ലെങ്കിൽ അവിവാഹിത പങ്കാളി, 18 വയസ്സിന് താഴെയുള്ള കുട്ടികൾ എന്നിങ്ങനെയാണ് സർക്കാർ ആശ്രിതരെ നിർവചിക്കുന്നത്.
• Skilled worker visa minimum salary change: ഒരു അപേക്ഷയുടെ പരിധി £26,200 ൽ നിന്ന് £38,700 ആയി ഏകദേശം 50% വർദ്ധിക്കും - എന്നിരുന്നാലും ആരോഗ്യ, പരിചരണ പ്രവർത്തകർക്ക് റൂട്ടിനായി അപേക്ഷിക്കുന്നതിന് മുമ്പ് കുറഞ്ഞ വരുമാനം നേടാനാകും.
• Shortage occupation list: ജോലിക്ക് ആളെ ലഭിക്കാത്ത മേഖലകളിൽ ശമ്പള പരിധിയിൽ 20 ശതമാനം ഇളവുനൽകുന്ന നിയമത്തിലും യുകെ സർക്കാർ മാറ്റം വരുത്തി. ആളുകളെ ലഭിക്കാൻ ബുദ്ധിമുട്ടുള്ള ജോലികളുടെ പട്ടിക പ്രത്യേകമായി തയാറാക്കും. ഒരു അപേക്ഷയുടെ പരിധി £26,200 ൽ നിന്ന് £38,700 ആയി ഏകദേശം 50% വർദ്ധിക്കും - എന്നിരുന്നാലും ആരോഗ്യ, പരിചരണ പ്രവർത്തകർക്ക് റൂട്ടിനായി അപേക്ഷിക്കുന്നതിന് മുമ്പ് കുറഞ്ഞ വരുമാനം നേടാനാകും. കുറവുള്ള ജോലികൾക്കായി വിസ തേടുന്ന ആളുകൾക്ക് കുറഞ്ഞ ശമ്പളത്തിൽ ബാധകമായ 20% കിഴിവ് ഒഴിവാക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. ലിസ്റ്റിലെ ജോലികളുടെ തരങ്ങളും അവലോകനം ചെയ്യുകയും കുറയ്ക്കുകയും ചെയ്യും.
• Family visas: "ആളുകൾ സാമ്പത്തികമായി പിന്തുണയ്ക്കാൻ കഴിയുന്ന ആശ്രിതരെ മാത്രമേ കൊണ്ടുവരുന്നുള്ളൂവെന്ന് ഉറപ്പാക്കാൻ" ഫാമിലി വിസയുടെ ഏറ്റവും കുറഞ്ഞ പരിധി £38,700 ആയി ഉയർത്തും. നിലവിൽ, ഇത് 2012 ലെ £18,600 നിരക്കിലാണ്.
• Student visas: പഠിക്കാനായി യുകെയിൽ വരുന്നവരുടെ കൂടെ ഡിപെൻഡന്റ്സ് ആയി വരുന്നവരുടെ എണ്ണം കുറയ്ക്കാൻ ബ്രിട്ടീഷ് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കുടിയേറ്റം കുറയ്ക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. 2023 ൽ സ്റ്റുഡന്റ് വിസക്കൊപ്പം എത്തിയവരുടെ ആശ്രിതർക്ക് 153,000 വിസകളാണ് യുകെ അനുവദിച്ചത്. ഈ വർഷമാദ്യം വിദ്യാർത്ഥി വിസയിൽ കുടുംബാംഗങ്ങളെ ആർക്കൊക്കെ കൊണ്ടുവരാൻ കഴിയും എന്നത് കർശനമാക്കിയതിനെ തുടർന്ന്, "ദുരുപയോഗം തടയുന്നതിനും യുകെ ഉന്നത വിദ്യാഭ്യാസത്തിന്റെ സമഗ്രതയും ഗുണനിലവാരവും സംരക്ഷിക്കുന്നതിനും" ഗ്രാജ്വേറ്റ് റൂട്ട് അവലോകനം ചെയ്യാൻ മൈഗ്രേഷൻ ഉപദേശക സമിതിയോട് സർക്കാർ ആവശ്യപ്പെടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.