പെണ്‍കുട്ടികള്‍ ലൈംഗിക തൃഷ്ണ അടയ്ക്കിവയ്ക്കണം'; കൊല്‍ക്കത്ത ഹൈക്കോടതി വിധിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി,

ന്യൂഡല്‍ഹി: പെണ്‍കുട്ടികള്‍ ലൈംഗിക തൃഷ്ണ അടയ്ക്കിവയ്ക്കണമെന്ന് ഉപദേശിച്ച കല്‍ക്കട്ട ഹൈക്കോടതി വിധിയെ വിമര്‍ശിച്ച് സുപ്രീം കോടതി.

ജഡ്ജിമാര്‍ ഇത്തരം ഉപദേശ പ്രസംഗം നടത്തേണ്ടതില്ലെന്ന് ജസ്റ്റിസുമാരായ അഭയ് എസ് ഒക്രയും പങ്കജ് മിത്തലും അടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.

കൊല്‍ക്കത്ത ഹൈക്കോടതിയുടെ വിധിയില്‍ സ്വമേധയാ എടുത്ത കേസിലാണ് സുപ്രീം കോടതി നിരീക്ഷണം. കേസില്‍ കോടതിയെ സഹായിക്കാന്‍ സീനിയര്‍ അഭിഭാഷക മാധവി ദിവാനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു. 

ഹൈക്കോടതിയുടെ പരാമര്‍ശം അംഗീകരിക്കാനാവാത്തതാണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. അത് ഭരണഘടനയുടെ 21ാം അനുഛേദപ്രകാരമുള്ള അവകാശത്തിന്റെ ലംഘനമാണ്. ജഡ്ജിമാര്‍ വ്യക്തിപരമായ അഭിപ്രായങ്ങള്‍ ഇങ്ങനെ വിളിച്ചു പറയേണ്ടതില്ല. അവര്‍ ഉപദേശ പ്രസംഗം നടത്തേണ്ടവര്‍ അല്ലെന്നും സുപ്രീം കോടതി പറഞ്ഞു.

കേസില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനും മറ്റു കക്ഷികള്‍ക്കും  നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശിച്ചു. പെണ്‍കുട്ടികള്‍ സമൂഹത്തിനു മുന്നില്‍ ലൈംഗിക തൃഷ്ണ അടക്കിവയ്ക്കണമെന്നാണ് ഒക്ടോബര്‍ 18ന് പ്രസ്താവിച്ച വിധിയില്‍ ഹൈക്കോടതി പറഞ്ഞത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !