ഡല്‍ഹി: 'ഓപ്പറേഷൻ യാത്രി സുരക്ഷ'യുടെ ഭാഗമായി രാജ്യത്ത് കഴിഞ്ഞ ഏഴു മാസത്തിനിടെ റെയില്‍വേ പോലീസ് കണ്ടെടുത്തത് 1.38 കോടിയുടെ മോഷണമുതല്‍.ഈ വര്‍ഷം ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ കണ്ടെത്തിയ മോഷണമുതലിന്റെ കണക്കുകളാണ് സെൻട്രല്‍ റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആര്‍പിഎഫ്) പുറത്തുവിട്ടത്. സോലാപുര്‍ ഡിവിഷനിലാണ് ഏറ്റവും കൂടുതല്‍ മോഷണമുതല്‍ കണ്ടെടുത്തത്.
99.29 ലക്ഷം രൂപ വിലവരുന്ന മോഷണവസ്തുക്കള്‍ പിടിച്ചെടുത്ത സോലാപുരില്‍ 33 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 102 പേരെ ശിക്ഷിക്കുകയും ചെയ്തു. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മുംബൈ ഡിവിഷനിലാണ്.
169 കേസുകളാണ് മുംബൈയില്‍ രജിസ്റ്റര്‍ ചെയ്തത്. 287 പേരെയാണ് കുറ്റക്കാരെന്നു കണ്ടെത്തിയത്. ഭൂസാവല്‍ ഡിവിഷനില്‍ 23 ലക്ഷം രൂപയുടെ മോഷണമുതല്‍ പിടിച്ചെടുക്കുകയും 77 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. നാഗ്പുരില്‍നിന്ന് 4.09 ലക്ഷം രൂപയുടെയും പൂന ഡിവിഷനില്‍നിന്ന് 2.10 ലക്ഷം രൂപയുടെയും മോഷണമുതല്‍ കണ്ടെടുത്തു.
ഓപ്പറേഷൻ യാത്രി സുരക്ഷ' പദ്ധതിയിലൂടെ ട്രെയിൻ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും റെയില്‍വേ പോലീസുമായി ചേര്‍ന്ന് യാത്രക്കാര്‍ക്കു നേരേയുള്ള അതിക്രമങ്ങള്‍ പരമാവധി തടയാനാണു ശ്രമമെന്നും ആര്‍പിഎഫ് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.