തന്നെ ഇനി മുതല്‍ 'മോദിജി' എന്ന് വിളിക്കരുത്; ഞാൻ ഒരു സാധാരണ പ്രവർത്തകൻ: ബിജെപി എംപിമാരോട് പ്രധാനമന്ത്രി,,

ഡല്‍ഹി: തന്നെ 'മോദിജി അല്ലെങ്കില്‍ ആദരണീയ മോദിജി' എന്ന് വിളിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി.

ഡല്‍ഹിയില്‍ നടന്ന ബി ജെ പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പാര്‍ലമെന്റംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മോദിയുടെ പരാമര്‍ശം. തന്റെ പേരിന് മുമ്പോ ശേഷമോ വിശേഷണങ്ങള്‍ ചേര്‍ക്കുന്നത് താനും രാജ്യത്തെ ജനങ്ങളും തമ്മില്‍ അകലം സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

താൻ പാര്‍ട്ടിയിലെ ഒരു സാധാരണ പ്രവര്‍ത്തകനാണെന്നും ജനങ്ങള്‍ തന്നെ അവരുടെ കുടുംബത്തിന്റെ ഭാഗമായി കണക്കാക്കുന്നുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞതായി യോഗത്തില്‍ പങ്കെടുത്ത ഒരു എംപിയെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തന്നെ രാജ്യത്തെ സാധാരണ ജനങ്ങളില്‍ ഒരാളായി കരുതണമെന്നും അദ്ദേഹം എംപിമാരോട് അഭ്യര്‍ത്ഥിച്ചു.

"ഞാൻ പാര്‍ട്ടിയുടെ ഒരു ചെറിയ പ്രവര്‍ത്തകനാണ്, ഞാൻ അവരുടെ കുടുംബത്തിന്റെ ഭാഗമാണെന്ന് ആളുകള്‍ കരുതുന്നു. ആളുകള്‍ എന്നെ അവരിലൊരാളായും മോദിയായും കരുതുന്നതിനാല്‍ ശ്രീ അല്ലെങ്കില്‍ ആദരണീയ പോലുള്ള വിശേഷണങ്ങള്‍ ചേര്‍ക്കരുത്." പ്രധാനമന്ത്രി ബി ജെ പി എംപിമാരോട് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ പാര്‍ട്ടിയുടെ വിജയത്തിന് കാരണമായത് ടീം സ്പിരിറ്റാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. തുടര്‍ന്നും കൂട്ടായ മനോഭാവത്തോടെ മുന്നേറാൻ അദ്ദേഹം എംപിമാരോട് അഭ്യര്‍ത്ഥിച്ചു. ബി ജെ പിയുടെ ഭരണമാതൃക കാരണം ജനങ്ങളുടെ ഇഷ്ടപ്പെട്ട പാര്‍ട്ടിയായി മാറിയെന്ന് പ്രധാനമന്ത്രി മോദി തങ്ങളോട് പറഞ്ഞതായി യോഗ ശേഷം ഒരു എംപി പറഞ്ഞു.

ഭരണപരമായ മികച്ച റെക്കോര്‍ഡിന്റെ അടിസ്ഥാനത്തില്‍ നിലവിലെ പാര്‍ട്ടിയെന്ന നിലയില്‍ ബി ജെ പി വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്ന് നിയമസഭ ഫലങ്ങള്‍ കാണിക്കുന്നു. സംസ്ഥാനങ്ങളില്‍ ബി ജെ പി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത 57 ശതമാനമാകുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രണ്ടാം ടേമിലേക്കുള്ള ശതമാനം 20 ല്‍ താഴെയാണ്. പ്രാദേശിക പാര്‍ട്ടികള്‍ക്ക് ഇത് 49 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു.

നവംബര്‍ 15 ന് ആരംഭിച്ച സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളിലേക്ക് എത്തിച്ചേരാനുള്ള പദ്ധതിയായ വികസിത് ഭാരത് സങ്കല്‍പ് യാത്രയില്‍ സജീവമായി പങ്കെടുക്കാനും പ്രധാനമന്ത്രി എംപിമാരോട് ആവശ്യപ്പെട്ടു, 

പ്രത്യേകിച്ച്‌ ദുര്‍ബലരായ ആദിവാസി വിഭാഗങ്ങള്‍ക്കായുള്ള ജൻമാൻ പരിപാടിയിലും വിശ്വകര്‍മ്മ വിഭാഗത്തിലുള്ളവരുടെ പരിപാടിയിലും ശ്രദ്ധ വേണമെന്നും അദ്ദേഹം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !