കോഴിക്കോട്: തനിക്കെതിരായ നീക്കങ്ങള്‍ക്ക് പോലീസ് കൂട്ടുനില്‍ക്കുന്നുവെന്നും ഏറ്റവും മികച്ച സേനയാണെങ്കിലും പോലീസിനെ നിഷ്ക്രിയമാക്കുന്നത് മുഖ്യമന്ത്രിയെന്നും തനിക്കിനി കേരളാ പോലീസിന്റെ സുരക്ഷ ആവശ്യമില്ലെന്നും കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ.
പോലീസിന്റെ സഹായത്തോടെയാണ് ഗവര്‍ണറെ അധിക്ഷേപിക്കുന്ന ബാനറുകള്‍ സര്‍വ്വകലാശാലയില്‍ ഉയര്‍ത്തിയതെന്നും തനിക്ക് പോലീസ് സുരക്ഷയുടെ ആവശ്യമില്ലെന്ന് ഡി ജി പി യെ കത്ത് മുഖാന്തിരം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുപ്രീംകോടതി വിധിയോടെ സര്‍ക്കാരിന് സര്‍വ്വകലാശാലകളില്‍ തോന്നുംപോലെ ഇടപെടാനാകില്ലെന്ന് ബോധ്യമായി അതിന്റെ രോഷപ്രകടനമാണ് എസ് എഫ് ഐ യുടെ പ്രതിഷേധത്തില്‍ കാണുന്നത്.
സര്‍വകലാശാലകളിലെ കാര്‍പ്പെന്റര്‍ തസ്തികകളില്‍ പോലും സ്വന്തക്കാരെ തിരുകികയറ്റിയ സര്‍ക്കാരാണിത്. താൻ സര്‍വ്വകലാശാലകളുടെ ദൈനം ദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയല്ല മറിച്ച് സ്വയംഭരണം ഉറപ്പുവരുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.