ആലപ്പുഴ: സുതാര്യമായാണ് സര്‍ക്കാരിൻറെ പ്രവര്‍ത്തനങ്ങള്‍ എന്നും അതിനാല്‍ തന്നെ സ്വന്തം കുറ്റങ്ങളും കുറവുകളും ഏറ്റു പറയുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും റവന്യൂ - ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജൻ. ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടില്‍ ചെങ്ങന്നൂര്‍ മണ്ഡലം നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിനു നല്‍കേണ്ട വിഹിതം വെട്ടിക്കുറച്ച് ദുരന്തകാലത്ത് പോലും കേരളത്തെ കേന്ദ്രസര്‍ക്കാര്‍ വഞ്ചിക്കുകയാണ്. സര്‍ക്കാരിനെ മാത്രമല്ല മൂന്നര കോടി വരുന്ന ജനങ്ങളുടെ വികസന അഭിലാഷങ്ങള്‍ക്കാണ് കേന്ദ്രവും അതിന്റെ കൂടെ നിന്ന് പ്രതിപക്ഷവും തുരങ്കം വെക്കുന്നത്.
കേരളത്തില്‍ എല്ലാവര്ക്കും വീട്, എല്ലാവര്ക്കും ഭൂമി എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. ആധുനിക രീതിയിലുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ആരംഭിച്ചു കൊണ്ട് മുഴുവൻ വിദ്യാര്‍ത്ഥികള്‍ക്കും പഠന സൗകര്യം ഒരുക്കി. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജ് വരെ അസാധാരണമായ മാറ്റം കൊണ്ടു വരാൻ സര്‍ക്കാരിനു സാധിച്ചുവെന്ന് മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.