റായ്പൂര്‍: കീഴടങ്ങിയ കമ്യൂണിസ്റ്റ് ഭീകരനെ അമ്മാവനും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തി റോഡില്‍ തള്ളി. ഛത്തീസ്ഗഡിലെ ബീജാപൂരിലാണ് കൊലപാതകം നടന്നത്.ഛോട്ടു കുര്‍സാം എന്ന യുവാവിന്റെ മൃതദേഹമാണ് ഗോണ് ഗ്രാമത്തിന് സമീപമുള്ള റോഡില്‍ നിന്നും കണ്ടെത്തിയത്.
കമ്യൂണിസ്റ്റ് ഭീകരസംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്ന ഛോട്ടു കുര്‍സാം മാസങ്ങള്‍ക്ക് മുൻപാണ് പോലീസിന് മുൻപില് കീഴടങ്ങിയത്. അമ്മാവനായ രാജു കുര്സാമും സംഘവുമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
ഒരു രോഗിയെ ആംബുലൻസില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് ഛോട്ടു കുര്സാമിനെ അമ്മാവനും നാല് കൂട്ടാളികളും ചേര്‍ന്ന് തടഞ്ഞു നിര്‍ത്തി കൊലപ്പെടുത്തിയത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തറത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെടുത്തത്.
ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. പ്രതികള്‍ക്ക് നക്സലൈറ്റ് ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. നിരോധിത കമ്യൂണിസ്റ്റ് ഭീകരസംഘടനയുടെ സജീവ പ്രവര്‍ത്തകനായിരുന്നു കൊല്ലപ്പെട്ട ഛോട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.