ധാക്ക: ബംഗ്ലാദേശില്‍ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ രൂക്ഷമാവുന്നതിനിടെ, അജ്ഞാതര്‍ നടത്തിയ ട്രെയിന്‍ തീവയ്പില്‍ നാലു പേര് മരിച്ചു.
തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനും തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഷെഡ്യൂളിനെതിരെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) രാജ്യവ്യാപകമായി പ്രതിഷേധം ആരംഭിക്കാനിരിക്കെയാണ് ആക്രമണം. കഴിഞ്ഞ ഒരു മാസത്തിനിടെ നടന്ന അഞ്ചാമത്തെ ആക്രമണമാണിത്.
തലസ്ഥാനത്തിന്റെ പ്രവേശന കവാടമായ എയര്‍പോര്‍ട്ട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെട്ടതിന് തൊട്ടുപിന്നാലെ ധാക്കയിലേക്കുള്ള അന്തര്‍ ജില്ലാ മോഹന്‍ഗഞ്ച് എക്സ്പ്രസിന്റെ മൂന്ന് കമ്പാര്‍ട്ടുമെന്റുകള്‍ക്ക് അക്രമികള്‍ തീയിട്ടതായി പൊലീസും ദൃക്സാക്ഷികളും പറഞ്ഞു.
എയര്‍പോര്‍ട്ട് സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെട്ടതിന് ശേഷമാണ് യാത്രക്കാര്‍ തീ കണ്ടത്. തേജ്ഗാവ് സ്റ്റേഷനിലെ അടുത്ത സ്റ്റോപ്പില്‍ നിര്‍ത്തി തീ അണയ്ക്കുകയായിരുന്നുവെന്ന് തേജ്ഗാവ് പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.