ബംഗളൂരു: കര്‍ണാടകയിലെ കാലാറില് സ്കൂള്‍ വിദ്യാര്‍ത്ഥികളെ കക്കൂസ് വൃത്തിയാക്കാന്‍ നിര്‍ബന്ധിച്ച സംഭവത്തില്‍ പ്രധാന അധ്യാപികക്ക് സസ്പെന്ഷന്.നഗരത്തിലെ അന്ദ്രഹള്ളിയില്‍ ചില വിദ്യാര്‍ത്ഥികള്‍ ടോയ്ലറ്റ് വൃത്തിയാക്കുന്നത് ദൃശ്യങ്ങള്‍ പുറത്തുവന്നു.
സംഭവത്തില്‍ മന്ത്രി വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മുമ്പും സമാനമായ സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. സ്കൂളുകളില്‍ ടോയ്ലറ്റ് വൃത്തിയാക്കാന്‍ മറ്റ് ക്രമീകരണങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു.
നേരത്തെ എന്‍എസ്എസ്, സേവാദള്‍ ക്യാമ്പുകളില്‍ കുട്ടികള്‍ക്ക് പൂന്തോട്ടം വൃത്തിയാക്കാനും വൃക്ഷത്തൈകള്‍ നടാനും പരിശീലനം നല്‍കിയിരുന്നുവെങ്കിലും ടോയ്ലറ്റ് വൃത്തിയാക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കുന്നതിന് ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ കര്‍ണാടക പ്രൈമറി, സെക്കന്‍ഡറി വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ അപലപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.