ഭുവനേശ്വര്‍: ന്യൂറോ സര്ജൻ, സൈനിക ഡോക്ടര്‍, പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥൻ, എൻ.ഐ.എ ഉദ്യോഗസ്ഥര്‍ തുടങ്ങി പല രൂപത്തിലും ഭാവത്തിലും ആളുകളെ കബളിപ്പിച്ചയാള്‍ ഒഡീഷയില്‍ അറസ്റ്റില്‍.
ജമ്മു കാശ്മീര്‍ കുപ്വാര സ്വദേശി ഇഷാൻ ബുഖാരി എന്ന സയിദ് ഇഷാൻ ബുഖാരിയാണ് (37) അറസ്റ്റിലായത്. കേരളത്തിലും ചില സംശയാസ്പദമായ ബന്ധങ്ങള്‍ ഇയാള്‍ക്കുണ്ടെന്ന് പൊലീസ് പറഞ്ഞു. പാകിസ്ഥാനിലെ പല ആള്‍ക്കാരുമായും ഇയാള്‍ക്ക് പിടിപാടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.പാക് ചാരസംഘടനയുമായോ തീവ്രവാദസംഘടനകളുമായോ ബന്ധമുണ്ടോ എന്നകാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. വ്യാജ രാജ്യാന്തര ബിരുദങ്ങള്‍, പത്രികകള്‍, ബോണ്ടുകള്‍, എ.ടി.എം,ആധാര്‍,വിസിറ്റിംഗ് കാര്‍ഡുകള്‍ എന്നിവയും കൈവശം വച്ചിരുന്നു. നൂറിലേറെ വ്യാജ രേഖകള്‍ പൊലീസ് പിടിച്ചെടുത്തു.
ആള്‍മാറാട്ടത്തിലൂടെ രാജ്യത്തിന്റെ പല ഭാഗത്തുനിന്ന് ഇയാള്‍ ആറ് വിവാഹം കഴിച്ചു. നിരവധി സ്ത്രീകളുമായി പ്രണയത്തിലായിരുന്നെന്നും പൊലീസ് പറഞ്ഞു.
ഇയാള്‍ക്കായി കാശ്മീര്‍ പൊലീസ് ഏറെനാളായി തെരച്ചില്‍ നടത്തിവരികയായിരുന്നു.നിലവില്‍ ഭീകര ബന്ധമൊന്നും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വിശദമായ അന്വേഷണം നടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.