ഇസ്രയേലിന്റെ ഉപരോധ തന്ത്രം വിജയിക്കുന്നു:! വെള്ളവും ഭക്ഷണവും മരുന്നും ലഭ്യമാകാതെ വന്നതോടെ ഇന്നലെ മാത്രം തെക്കൻ ഗാസയിലേക്ക് പലായനം ചെയ്തത് അമ്പതിനായിരം പാലസ്‌തീനികള്‍ !

ഗാസ: ഹമാസിന്റെ മനുഷ്യകവചം ഇല്ലാതാകുന്നു; അന്ത്യ കൂദാശയ്ക്ക് ഇനി നിമിഷങ്ങള്‍ മാത്രം ! ഹമാസിന്റെ ആയുധ നിര്‍മ്മാതാവിനെയും പരലോകത്തെത്തിച്ച്‌ ഇസ്രയേല്‍ സൈന്യം !

ഇസ്രയേലിന്റെ ഉപരോധ തന്ത്രം വിജയിക്കുന്നു. ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ കടുത്ത ഉപരോധത്തെത്തുടര്‍ന്ന് വടക്കൻ ഗാസയില്‍ വെള്ളവും ഭക്ഷണവും മരുന്നും ലഭ്യമാകാതെ വന്നതോടെ ആയിരക്കണക്കിന് പാലസ്തീനികള്‍ തെക്ക് ഭാഗത്തേക്ക് പലായനം ചെയ്യുന്നതിനാല്‍ ഹമാസിന് വടക്കൻ ഗാസ മുനമ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി ഇസ്രായേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി വ്യക്തമാക്കി.

ഇതോടെ ജനങ്ങളെ മനുഷ്യകവചമായി ഉപയോഗിച്ചുള്ള ഹമാസ് പദ്ധതി പൊളിയുകയാണ്. ഇന്നലെ മാത്രം അൻപതിനായിരം ആളുകളാണ് സിറ്റിയില്‍ നിന്ന് പലായനം ചെയ്തത്. ഇതോടെ പ്രതിരോധം നഷ്ടമായ ഹമാസ് ഉടൻ തന്നെ എരിഞ്ഞടങ്ങാനാണ് സാധ്യത. 

പ്രശ്നങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കിക്കൊണ്ട് ഹമാസിന്റെ ആയുധ നിര്‍മ്മാതാവിനെ തങ്ങളുടെ സൈന്യം വധിച്ചതായും ഇസ്രായേല്‍ അറിയിച്ചു. സൈനിക നടപടിയില്‍ ഹമാസ് ആയുധ നിര്‍മ്മാതാവായ മഹ്‌സെയ്ൻ അബു സീനയാണ് കൊല്ലപ്പെട്ടത്.

യുദ്ധത്തില്‍ ഹമാസ്, സാധാരണക്കാരെ മനുഷ്യകവചങ്ങളായി ഉപയോഗിക്കുന്നതായുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. വടക്കൻ ഗാസയില്‍ നിന്ന് രക്ഷപെടാൻ ശ്രമിച്ച പന്ത്രണ്ടോളം സാധാരണക്കാരെ ഹമാസ് തീവ്രവാദികള്‍ വെടിവെച്ചു കൊലപ്പെടുത്തിയതിന്റെ വീഡിയോ ദൃശ്യങ്ങളും അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു. 

അല്‍ റഷീദ് ബീച്ച്‌ റോഡിലൂടെ പോകുകയായിരുന്ന ഒരു സൈക്കിള്‍ യാത്രക്കാരന്റെ ക്യാമറ കണ്ണുകളാണ് ഈ ഭീകര ദൃശ്യങ്ങള്‍ ഒപ്പിയെടുത്തത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവരെയാണ് ഹമാസ് സ്‌നൈപ്പര്‍മാര്‍ അന്ന് കൊലപ്പെടുത്തിയതെന്ന് എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ അംജദ് താഹ പറഞ്ഞു.

അതെസമയം ഒക്ടോബര്‍ ഏഴിന് അതിര്‍ത്തി തകര്‍ത്തെത്തി ഹമാസ് തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തിനുള്ള ഇസ്രയേല്‍ പ്രത്യാക്രമണം ഗാസയില്‍ പുരോഗമിക്കുന്നതിനിടെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിനായി പുതിയ നീക്കവുമായി ഖത്തര്‍ രംഗത്ത് വന്നു. 

ഒന്നോ രണ്ടോ ദിവസത്തെ വെടിനിര്‍ത്തലിന് പകരമായി തടവിലാക്കപ്പെട്ട 10 മുതല്‍ 15 വരെ ബന്ദികളെ മോചിപ്പിക്കാൻ ഖത്തര്‍ ഇസ്രായേലുമായും ഹമാസുമായും ചര്‍ച്ചകള്‍ നടത്തുന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസ മുനമ്പില്‍ മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ കരാറുണ്ടാക്കാനും ഖത്തര്‍ ശ്രമിക്കുന്നുണ്ട്, 

അതുവഴി ഈജിപ്തില്‍ നിന്നുള്ള അവശ്യ മാനുഷിക സഹായം ഈ മേഖലയിലേക്ക് എത്തിക്കാനാകും എന്നാണ് ഖത്തര്‍ കണക്ക് കൂട്ടുന്നത്. എന്നാല്‍ ഈ ട്രക്കുകളുടെ മറവില്‍ ഹമാസിന് ആയുധങ്ങളെത്താനുള്ള സാധ്യതയും ഇസ്രയേല്‍ പരിശോധിക്കുന്നുണ്ട്.

25 തായ് പൗരന്മാര്‍, 21 അര്‍ജന്റീനക്കാര്‍, 18 ജര്‍മ്മൻകാര്‍, 10 അമേരിക്കക്കാര്‍, ഏഴ് ഫ്രഞ്ചുകാര്‍, ഏഴ് റഷ്യക്കാര്‍, നാല് ഹംഗേറിയക്കാര്‍, മൂന്ന് പോളണ്ടുകാര്‍, മൂന്ന് പോര്‍ച്ചുഗീസുകാര്‍, രണ്ട് ബ്രിട്ടീഷുകാര്‍, രണ്ട് ഫിലിപ്പിനോകള്‍, രണ്ട് റൊമാനിയക്കാര്‍, രണ്ട് ടാൻസാനിയക്കാര്‍ എന്നിവരുള്‍പ്പെടെ 239 ബന്ദികളാണ് ഹമാസിന്റെ കൈവശമുള്ളത് . 

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ബ്രിട്ടൻ, കാനഡ, ഫ്രാൻസ്, ജര്‍മ്മനി, ജപ്പാൻ, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശകാര്യ മന്ത്രിമാരും ഖത്തറിനെ പിന്തുണയ്ക്കുന്നുവെന്നാണ് വിവരം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !