കോഴിക്കോട്: തീവണ്ടിയില്‍ നിന്ന് സ്ത്രീയെയും മകളെയും ടിടിഇ പ്ലാറ്റ് ഫോമിലേക്ക് തള്ളിയിട്ടതായി പരാതി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ആണ് സംഭവം.
ജനറല്‍ ടിക്കറ്റുമായി S2 കോച്ചില്‍ കയറിയെന്നുപറഞ്ഞാണ് ടിടിഇ തള്ളിയിട്ടതെന്ന് കണ്ണൂര്‍ സ്വദേശിയായ ശരീഫയും മകളും പറഞ്ഞു. ഇവര്‍ പൊലീസില്‍ പരാതി നല്കി.
ട്രെയിൻ പെട്ടെന്ന് പുറപ്പെട്ടത് കാരണമാണ് റിസര്‍വ്വ്ഡ് കോച്ചില്‍ കയറേണ്ടി വന്നതെന്ന് യാത്രക്കാരിയുടെ ഭര്‍ത്താവ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.