മുഖ്യമന്ത്രിക്കെതിരെ തിരൂരങ്ങാടിയില്‍ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി; കരിങ്കൊടിക്കാരെ നേരിടാൻ ഇടതു പ്രവര്‍ത്തകരും,

തിരൂരങ്ങാടി: മുഖ്യമന്ത്രി പിണറായി വിജയനെ തിരൂരങ്ങാടി ചന്തപ്പടിയില്‍ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ചു.

ഷെഫീഖ് നന്നമ്പ്ര എം.എൻ. മുജാഫര്‍, മുദസിര്‍ കല്ലുപറമ്പൻ, വിജീഷ് തയ്യില്‍, എം.എൻ. ശിഹദ്, എം വി റഷീദ്, ഷാബു കരാടൻ, ആഷിക് കൊളക്കാടൻ എന്നിവരുടെ നേതൃത്വത്തിലാണ് കരിങ്കൊടി കാണിച്ചത്.

വള്ളിക്കുന്ന് മണ്ഡലം തല നവകേരള സദസ്സ് നടന്ന കാലിക്കറ്റ് സര്‍വകലാശാല കാമ്പസ് പരിസരങ്ങളില്‍ നിന്ന് 27 പേരെ പൊലീസ് കരുതല്‍ തടങ്കലിലാക്കിയിരുന്നു. കറുത്ത വസ്ത്രം ധരിച്ച്‌ കൊടിയും പ്ലക്കാര്‍ഡുകളുമായി എത്തിയ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, എം.എസ്.എഫ്, ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരെയാണ് തേഞ്ഞിപ്പലം പൊലീസ് കരുതല്‍ തടങ്കലിലാക്കിയത്.

രാവിലെ 10.30 ഓടെയാണ് സര്‍വകലാശാല പ്രവേശന കവാടത്തിന് മുന്നില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. ഒരു വനിത കെ.എസ്.യു പ്രവര്‍ത്തകയെ അടക്കം പൊലീസ് ഉടൻ തന്നെ ജീപ്പിലേക്ക് തള്ളിക്കയറ്റി തേഞ്ഞിപ്പലം സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ഫീസ് വര്‍ധനവ്, സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നതിലെ കാലതാമസം, സംവരണ അട്ടിമറി തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു മുഖ്യമന്ത്രിക്കെതിരായ കെ.എസ്.യു പ്രതിഷേധം. പി. സുദേവ്, നിയാസ് കോഡൂര്‍, റിയ എലിസബത്ത് റോയ്, പി.കെ. അശ്വിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.

അതേസമയം, മേലേ ചേളാരി, കോഹഹിനൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശാൻ ഒരുങ്ങി നിന്ന പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശാൻ എത്തുന്നവരെ പ്രതിരോധിക്കാൻ ഇടതു സംഘടന പ്രവര്‍ത്തകരും സ്ഥലത്ത് തമ്പടിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !