തിരുവനന്തപുരം: വര്‍ക്കല അയിരൂര്‍ പോലീസ് സ്റ്റേഷനില്‍ വധശ്രമക്കേസ് പ്രതിയും കൂട്ടുപ്രതിയും ചേര്‍ന്ന് പോലീസുകാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയായിരുന്നു സംഭവം. അയിരൂര്‍ സ്വദേശിയായ അച്ചു എന്ന യുവാവിനെ രണ്ട് ദിവസം മുൻപ് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതിയാണ് ദേവനാരായണൻ.
ഇയാളും സുഹൃത്ത് അനസ് ഖാനും ബൈക്കില്‍ ഒളിസങ്കേതത്തിലേക്ക് പോകുന്നതായ വിവരം ലഭിച്ചതിനെ തുടര്‍ന്ന് അയിരൂര്‍ എസ്എച്ച്ഒ വിപിൻകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇരുവരെയും കസ്റ്റഡിയിലെടുത്ത് ജീപ്പില്‍ കയറ്റി സ്റ്റേഷനിലെത്തിച്ചു.
സ്റ്റേഷനില്‍ വച്ച് ദേഹപരിശോധന നടത്തവെ ബാഗില്‍ കരുതിയിരുന്ന വെട്ടുകത്തി എടുത്ത് പോലീസുകാരെ വെട്ടാൻ ശ്രമിച്ചു. ഇവരെ കീഴ്പ്പെടുത്താൻ ശ്രമിക്കവെ സ്റ്റേഷനിലെ ജി.ഡി. ചാര്‍ജ് ചുമതലയുണ്ടായിരുന്ന ബിനു എന്നപൊലീസ് ഉദ്യോഗസ്ഥനാണ് വെട്ടേറ്റത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.