മരണാനന്തരച്ചടങ്ങില്‍ നിന്ന് വിട്ടുനിന്നു; ഗൃഹനാഥന്റെ മരണം കൊലപാതകം, മരുമകന്‍ അറസ്റ്റില്‍,

കൊല്ലം: പരിക്കേറ്റ് അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കേസില്‍ മരുമകനെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. 

പുനുക്കന്നൂര്‍ ഊറ്റുകുഴി മുരുകാലയം വീട്ടില്‍ രഘുനാഥനാണ് (60) തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞ നാലിന് പുലര്‍ച്ചെ മരിച്ചത്. രഘുനാഥന്റെ മകളുടെ ഭര്‍ത്താവ് പെരിനാട് ഇടവട്ടം വരട്ടുചിറ കിഴക്കതില്‍ വിശാഖ് (26) ആണ് പൊലീസ് പിടിയിലായത്.

ഒക്ടോബര്‍ 21-ന് രാത്രിയാണ് തലയ്ക്ക് പരിക്കേറ്റ് അബോധാവസ്ഥയിലായ നിലയില്‍ രഘുനാഥനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരിക്കുന്നതുവരെ ബോധം തെളിഞ്ഞിരുന്നില്ല. 

തലയിലെ അസ്ഥികള്‍ക്ക് പൊട്ടലേറ്റിരുന്നു. മൃതദേഹപരിശോധനയിലും പൊലീസ് പരിശോധനയിലും വീഴ്ചയിലല്ല, മര്‍ദനത്തിലാണ് പരിക്കേറ്റതെന്ന സംശയം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കുണ്ടറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

21ന് രാത്രി 11 ഓടെയായിരുന്നു ആക്രമണമുണ്ടായത്. വീടും വസ്തുവും വിറ്റ് പണം നല്‍കണമെന്ന് രഘുനാഥനോട്, വിശാഖ് ആവശ്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലിയുണ്ടായ വഴക്കിനെത്തുടര്‍ന്ന് വിശാഖ്, രഘുനാഥനെ മര്‍ദിച്ചു. അബോധാവസ്ഥയിലായ രഘുനാഥനെ കുടുംബാംഗങ്ങള്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

ഭാര്യാപിതാവിന്റെ മരണാനന്തരച്ചടങ്ങുകളില്‍ പ്രതി പങ്കെടുക്കാതിരുന്നതും സംശയം ബലപ്പെടുത്തിയിരുന്നു. വിശാഖിനെ സ്ഥലത്തെത്തിച്ച് സയന്റിഫിക് ഓഫീസറുടെ സാന്നിധ്യത്തില്‍ തെളിവെടുപ്പ് നടത്തി. ആക്രമിക്കാനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !