പ്രതിഷേധിക്കുന്നവരെ തല്ലിച്ചതയ്ക്കാൻ ആഹ്വാനം ചെയ്ത മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം -എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്)

'തുറവൂര്‍: കണ്ണൂരില്‍ ജനാധിപത്യപരമായി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടി ഗുണ്ടകളും പൊലീസും ചേര്‍ന്ന് തല്ലിച്ചതച്ചതിനെ എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി ജയ്സണ്‍ ജോസഫ് അപലപിച്ചു.

ഭരണാധികാരികളുടെ ദുഷ് ചെയ്തികള്‍ക്കെതിരെ കരിങ്കൊടി വീശുന്നത് സ്വാതന്ത്ര്യസമരകാലം മുതലേയുള്ള ലളിതമായ ഒരു പ്രതിഷേധ രീതിയാണ്. 

പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യ വ്യവസ്ഥ ഉറപ്പ് നല്‍കുന്നതാണ്. അതിന്‍റെ പേരില്‍ അധികാര സ്ഥാനത്തിരിക്കുന്നവര്‍ ഹാലിളകുന്നത് ഏകാധിപത്യ പ്രവണതയുടെയും ധാര്‍ഷ്ട്യത്തിന്‍റെയും ലക്ഷണമാണെന്ന് അദ്ദേഹം പറഞ്ഞു. 

പ്രതിഷേധിക്കുന്നവരെ സ്വന്തം പാര്‍ട്ടിക്കാരെ ഉപയോഗിച്ച്‌ നേരിടുന്നത് ഫാസിസ്റ്റ് ചുവയുള്ള നടപടിയാണ്. ജനാധിപത്യ സമരങ്ങള്‍ക്ക് ഏറെ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കാൻ പോന്ന നടപടിയാണിത്. 

ജനങ്ങള്‍ വിലക്കയറ്റവും ചാര്‍ജ് വര്‍ധനവുകളും കൊണ്ട് പൊറുതിമുട്ടിയിരിക്കെ, ക്ഷേമപെൻഷനുകള്‍ നിഷേധിക്കുന്നത് വരെയുള്ള നിരവധി സാമ്പത്തിക അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയരായിരിക്കെ, ഖജനാവില്‍ നിന്ന് കോടികള്‍ ചെലവിട്ട്, തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രചാരണ പരിപാടികളുമായി സര്‍ക്കാര്‍ ഇറങ്ങുമ്പോള്‍ ശക്തമായ പ്രതിഷേധം സമൂഹത്തിലുണ്ടാവും. 

നിശബ്ദമായി പ്രതിഷേധിക്കുന്ന അനേകായിരങ്ങളുടെ പ്രതിനിധികളാവാൻ പ്രതിപക്ഷ കക്ഷികള്‍ക്ക് ബാധ്യതയുണ്ടെന്നുള്ള കാര്യം വിസ്മരിക്കരുത്. ക്രൂരമായ മര്‍ദ്ദനത്തെ ജീവൻ രക്ഷാദൗത്യമായി ചിത്രീകരിച്ചതിലൂടെ മുഖ്യമന്ത്രി സ്വന്തം വില കെടുത്തുകയായിരുന്നു. 

അക്രമം തുടരാൻ പരോക്ഷമായി ആഹ്വാനം ചെയ്തതിലൂടെ മുഖ്യമന്ത്രി ആ സ്ഥാനത്തിരിക്കാൻ തീര്‍ത്തും അയോഗ്യനാണെന്ന് കൂടി തെളിയിച്ചിരിക്കുകയാണ്. 

അതിനാല്‍ സ്വന്തം വാക്കുകള്‍ പിൻവലിച്ചും നടപടികള്‍ തിരുത്തിയും കേരള ജനതയോട് മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് എസ് .യു.സി.ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

80 തോളം കുടുംബങ്ങളുടെ ജീവിത മാർഗമാണ് ഫാക്ടറി..പ്രതികരണ വുമായി ജനറൽ മാനേജർ സുബി മാത്യു, നീരാക്കൽ ലാറ്റക്സ്

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !