കോട്ടയം;പാലായിൽ വ്യാപാരിയുമായുള്ള വാക്കുതർക്കത്തെത്തുടർന്ന് യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമം.
ഇന്നലെ രാത്രി പാലാ കുരിശുപള്ളിക്കവലയ്ക്കു സമീപം പ്രവർത്തിക്കുന്ന പച്ചക്കറിക്കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ പാലാ കരൂർ സ്വദേശി അരുൺ ഗോപിനാഥിനാണ് കുത്തേറ്റത്,
ഏറെ കാലമായി പാലാ കുരിശുപള്ളിക്കു സമീപം പ്രവർത്തിക്കുന്ന സോജൻ കട്ടയിൽ എന്ന വ്യക്തിയുടെ കടയിലാണ് ദാരുണ സംഭവം അരങ്ങേറിയത്.കുത്തേറ്റ അരുൺ ഗോപിനാഥ് സ്ഥിരമായി പച്ചക്കറി വാങ്ങാറുള്ള കടയാണ് സോജന്റേത്.ഇന്നലെ രാത്രി കടയടയ്ക്കുന്ന സമയത്ത് പച്ചക്കറി വാങ്ങാൻ എത്തിയ അരുൺ കടയുടമയുമായും ജോലിക്കാരൻ സച്ചിൻ കുമാർ സിംഗുമായും വാക്കുതർക്കം ഉണ്ടാകുകയും തുടർന്ന്.മടങ്ങിപ്പോയ അരുൺ തിരിച്ചെത്തി കടയുടമയെയും അഥിതി തൊഴിലാളിയുമായും സംഘർഷത്തിൽ ഏർപ്പെടുകയും തുടർന്ന് മർദ്ദനമേറ്റ അഥിതി തൊഴിലാളി അരുൺ ഗോപിനാഥിനെ കുത്തുകയുമായിരുന്നു.
ഉടൻ തന്നെ സ്ഥലത്തെത്തിയ പാലാ പോലീസ് പ്രതി ഝാർഖണ്ഡ് സ്വദേശി സച്ചിൻ കുമാർ സിങ്(30)നെ കസ്റ്റഡിയിൽ എടുക്കുകയും തുടർ നാപടികളുമായി മുന്നോട്ടുപോകുകയുമായിരുന്നു പരിക്കേറ്റ അരുൺ പാലായിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.