കറാച്ചി: ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാനാം മസൂദ് അസ്ഹറിന്റെ അടുത്ത സഹായി മൗലാന റഹീം ഉല്ല താരിഖ് അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ കറാച്ചിയിൽ ഞായറാഴ്ചയായിരുന്നു സംഭവം.
താരിഖിന്റെ കൊലപാതകത്തിൽ പ്രാദേശിക ഭീകരരുടെ പങ്കിനെക്കുറിച്ചും, ജെയ്‌ഷെ ഇ മുഹമ്മദ് ഭീകരരുടെ ഉൾപ്പോരിനെക്കുറിച്ചും പൊലീസ് അന്വേഷിച്ചുവരികയാണെന്നാണ് റിപ്പോർട്ടുകൾ.താരിഖിന്റെ ശരീരത്തിൽ നിരവധി വെടിയുണ്ടകൾ ഏറ്റിട്ടുണ്ടെന്നാണ് വിവരം. ഇയാൾ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഇന്ത്യയ്‌ക്കെതിരായ സമ്മേളനത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്നു ഇയാളെന്നാണ് വൃത്തങ്ങൾ പറയുന്നത്.
ഇന്ത്യയിൽ നടന്ന ഭീകരാക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരിൽ, ഒരു മാസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഭീകരനാണ് മൗലാന റഹീം ഉല്ല താരിഖ്. പാകിസ്ഥാനിൽ വച്ച് നേരത്തെ ലഷ്‌കർ ഇ തൊയ്ബ ഭീകരൻ അക്രം ഖാസി കൊല്ലപ്പെട്ടിരുന്നു.
2018 -20 കാലയളവിൽ ലഷ്കറിലേക്കുള്ള റിക്രൂട്ട്മെന്റ് കാര്യങ്ങൾ ഇയാളായിരുന്നു നോക്കിയിരുന്നതെന്നാണ് വിവരം. പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഷാഹിദ് ലത്തീഫും അടുത്തിടെ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.