ബലാത്സംഗക്കേസ് അതിജീവിതയെ പട്ടാപകൽ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി

യുപി : ഉത്തര്‍പ്രദേശില്‍ ബലാത്സംഗക്കേസിലെ അതിജീവിതയെ പട്ടാപ്പകല്‍ പ്രതി വെട്ടിക്കൊന്നു. കൗശാംബി ജില്ലയിലെ ദെര്‍ഹ ഗ്രാമത്തിലാണ് 19-കാരിയെ നടുറോഡിലിട്ട് വെട്ടിക്കൊന്നത്.

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി പവന്‍ നിഷാദും ഇയാളുടെ സഹോദരന്‍ അശോക് നിഷാദും ചേര്‍ന്നാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

കൃത്യം നടത്തിയശേഷം ഇരുവരും ഒളിവില്‍പോയിരിക്കുകയാണെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

കാലികളെ മേയ്ക്കാന്‍ പോയ പെണ്‍കുട്ടി തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പ്രതികള്‍ ആക്രമണം നടത്തിയത്. പിന്തുടര്‍ന്നെത്തിയ പ്രതികള്‍ മഴു ഉപയോഗിച്ചാണ് 19-കാരിയെ നടുറോഡിലിട്ട് വെട്ടിക്കൊന്നത്. സംഭവസമയം ചില നാട്ടുകാര്‍ സ്ഥലത്തുണ്ടായിരുന്നെങ്കിലും ഭയന്നുപോയ ഇവര്‍ക്കൊന്നും അക്രമം തടയാനായില്ല.

മൂന്നുവര്‍ഷം മുന്‍പ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ് പവന്‍ നിഷാദ്. ബലാത്സംഗക്കേസില്‍ അടുത്തിടെയാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. ജയിലില്‍നിന്നിറങ്ങിയതിന് പിന്നാലെ കേസില്‍നിന്ന് പിന്മാറാന്‍ പെണ്‍കുട്ടിയുടെ കുടുംബത്തോട് ഇയാള്‍ ആവശ്യപ്പെട്ടിരുന്നു.

പരാതി പിന്‍വലിക്കാനായി പലരീതിയിലും സമ്മര്‍ദം ചെലുത്തി. എന്നാല്‍, പെണ്‍കുട്ടി ഇതിന് കൂട്ടാക്കിയില്ല. ഇതോടെയാണ് പവനും സഹോദരനായ അശോകും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് പറയുന്നത്.

കേസിലെ കൂട്ടുപ്രതിയായ അശോക് നിഷാദ് നേരത്തെ ഒരു കൊലക്കേസില്‍ ഉള്‍പ്പെട്ട് ജയിലിലായിരുന്നു. രണ്ടുദിവസം മുന്‍പാണ് ഇയാള്‍ കൊലക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയതെന്നും ഇതിനുപിന്നാലെയാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !